x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനാല്‍വെള്ളമെത്തുന്നില്ല: ചാറ്റിലാംപാടത്ത് മുണ്ടകന്‍കൃഷി ഉണങ്ങുന്നു


Published: January 11, 2026 06:57 AM IST | Updated: January 11, 2026 06:57 AM IST

കൊടകര: മറ്റത്തൂര്‍, കൊടകര കൃഷിഭവനുകളുടെ കീഴിലുള്ള ചാറ്റിലാംപാടത്ത് വെള്ളംകിട്ടാതെ മുപ്പതേക്കറോളം മുണ്ടകന്‍ കൃഷി ഉണങ്ങി നശിക്കുന്നു.

ചാലക്കുടി ഇറിഗേഷന്‍ പദ്ധതിക്കുകീഴിലെ വലതുകര കനാലിന്‍റെ ആറേശ്വരം ബ്രാഞ്ച് കനാല്‍വഴിയെത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് ചാറ്റിലാംപാടത്തെ കൃഷി. 20 ദിവസം കൂടുമ്പോഴാണ് ഒന്നോ, രണ്ടോ ദിവസം ആറേശ്വരം കനാലിലേക്ക് അധികൃതര്‍ വെള്ളം തുറന്നുവിടുന്നത്. ചാറ്റിലാംപാടത്തേക്ക് വെള്ളം ഒഴുകിയെത്തുമ്പോഴും കനാല്‍ അടക്കേണ്ട സമയമാകുന്നതാണ് ഇവിടത്തെ പ്രശ്‌നം.

ഇക്കുറി കൃഷിയിറക്കിയശേഷം വേണ്ടത്ര അളവില്‍ ചാറ്റിലാംപാടത്തേക്ക് വെള്ളം എത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കതിരുവന്നു തുടങ്ങിയ നെല്‍ച്ചെടികളാണ് ഇപ്പോള്‍ വെള്ളമില്ലാതെ ഉണങ്ങിത്തുടങ്ങിയിട്ടുള്ളത്. ജലസേചനത്തിന്‍റെ കുറവുമൂലം നെല്‍ച്ചെടികള്‍ക്ക് വളര്‍ച്ച കുറവാണ്. അതിനാല്‍ വൈക്കോല്‍ ഒട്ടുംതന്നെ ലഭിക്കാനും സാധ്യതയില്ല.

രണ്ടാഴ്ചത്തേക്ക് കനാല്‍വെള്ളം ലഭിച്ചാല്‍ കതിരുവന്ന നെല്‍ച്ചെടികളെ ഉണക്കുഭീഷണിയില്‍നിന്ന് രക്ഷിക്കാനാവുമെന്ന് ചാറ്റിലാംപാടത്ത് കര്‍ഷകനും മുന്‍പഞ്ചായത്തംഗവുമായ വി.കെ. സുബ്രഹ്മണ്യന്‍ പറയുന്നു. കൃഷിയിറക്കുന്നതിനുമുമ്പുതന്നെ വെള്ളത്തിന്‍റെ ലഭ്യത ഉറപ്പുവരുത്തണമെന്ന് ഇറിഗേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായി കര്‍ഷകര്‍ പറയുന്നു.

എന്നാല്‍ ആവശ്യം വേണ്ടരീതിയില്‍ അധികൃതര്‍ പരിഗണിച്ചില്ലെന്ന പരാതിയാണ് കര്‍ഷകര്‍ക്കുള്ളത്. നെല്‍ച്ചെടികളില്‍ കതിരുവന്നു തുടങ്ങുന്ന സമയത്ത് വെള്ളം ലഭിക്കാതായതോടെ നെല്‍ച്ചെടികള്‍ ഉണക്കുബാധിച്ച നിലയിലാണ്. നെല്‍ക്കണ്ടങ്ങള്‍ വിണ്ടുകീറിയ നിലയിലാണ്.

വെള്ളം ലഭ്യമാക്കാനാവില്ലെന്ന് അധികൃതര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ ഇക്കുറി മുണ്ടകന്‍വിള ഇറക്കില്ലായിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിലമൊരുക്കാനും വിതക്കാനും മറ്റുമായി നല്ലൊരു തുകയാണ് ഈ പാടശേഖരസമിതിക്കു കീഴിലെ കര്‍ഷകര്‍ ചെലവഴിച്ചിട്ടുള്ളത്. രണ്ടുദിവസത്തിനകം വെള്ളം കിട്ടിയില്ലെങ്കില്‍ കൃഷി പൂര്‍ണമായും കരിഞ്ഞുണങ്ങുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ആണ്ടില്‍ മൂന്നുവട്ടം കൃഷിയിറക്കിയിരുന്ന പാടശേഖരമാണ് ചാറ്റിലാംപാടം. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വിരിപ്പുകൃഷി മാത്രമേ ഇവിടെ വിജയകരമായി ചെയ്യാനാവൂ എന്നാണ് അവസ്ഥ. മുണ്ടകന്‍ ഇറക്കിയാല്‍ പലപ്പോഴും കൊയ്‌തെടുക്കാന്‍ കിട്ടാറില്ല. ചാറ്റിലാംപാടത്ത് ഉണങ്ങിനശിക്കുന്ന മുണ്ടകന്‍ കൃഷി നേരില്‍കാണാന്‍ ജനപ്രതിനിധികളും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും തയാറാകണമെന്നും കനാല്‍വഴി വെള്ളമെത്തിച്ച് നെല്‍ച്ചെടികളെ രക്ഷിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Tags : nattu vishesham No canal water

Recent News

Up