കോഴികളെ കുഴിച്ചിട്ട സ്ഥലത്ത് ജനപ്രതിനിധികൾ എത്തിയപ്പോൾ.
കാട്ടാക്കട : കുരുതംകോട് സ്വകാര്യ കോഴിഫാമിനുസമീപം വിവിധയിടങ്ങളിലായി കുഴിച്ചുമൂടിയ കോഴികളെ പുറത്തെടുത്ത് മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശം അനുസരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.ജെ.സുനിത പറഞ്ഞു.
കുരുതംകോട് സ്വകാര്യ കോഴിഫാമിൽ ചത്ത കോഴികളെ നെയ്യാറിന്റെ സമീപത്തെ പുരയിടത്തിലെ വിവിധയിടങ്ങളിലായി കുഴിച്ചുമൂടിയിരുന്നു. പ്രദേശത്താകെ ഈച്ചശല്യവും ദുർഗന്ധവും വർധിച്ചതോടെ നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്തധികൃതരും പോലീസും എത്തി പരിശോധന നടത്തിയിരുന്നു.
തുടർന്ന് കോഴിഫാം താത്കാലികമായി പൂട്ടാൻ നോട്ടീസ് നൽകി. ചത്ത കോഴികളെ ശരിയായ രീതിയിൽ സംസ്കരിക്കാത്തതിനാലാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോഴികളെ പുറത്തെടുത്ത് വീണ്ടും ശാസ്ത്രീയമായി സംസ്കരിക്കുന്നത്.
പോലീസ് നടത്തിയ പരിശോധനയിൽ ഫാമിൽ അടുത്തദിവസങ്ങളിൽ അയ്യായിരത്തിലേറെ ത്തിലേറെ കോഴികൾ ചത്തതായി കണ്ടെത്തി.