x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെയ്യാറ്റിന്‍കരയിൽ നഗരസഭാ പരിധിയിൽനിന്ന് നെല്‍കൃഷി അപ്രത്യക്ഷമാകുന്നു


Published: February 23, 2026 06:47 AM IST | Updated: February 23, 2026 06:47 AM IST

നെയ്യാറ്റിന്‍കര: കാര്‍ഷിക ഭൂമിയായി വാഴ്ത്തപ്പെട്ടിരുന്ന നെയ്യാറ്റിന്‍കര നഗരസഭ പ്രദേശത്തുനിന്നും നെല്‍കൃഷി അപ്രത്യക്ഷമാകുന്നു. നെയ്യാറ്റിന്‍കര നഗരത്തിന്‍റെ മുഖ്യസാന്പത്തിക മേഖല കാര്‍ഷിക മേഖലയാണെന്നാണ് നഗരസഭ അധികൃതരുടെ അവകാശവാദം.

28.78 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള നഗരസഭ പ്രദേശത്ത് 1964 ഹെക്ടര്‍ സ്ഥലം കൃഷിക്ക് ഉപയോഗിക്കുവെന്നാണ് കണക്കുകള്‍. അതേസമയം, നെല്‍കൃഷി ഒരു ഹെക്ടറില്‍ മാത്രം സ്ഥലത്ത് ഒതുങ്ങി. കൃഷിക്ക് ഉപയോഗിക്കാവുന്ന 1.12 ഹെക്ടര്‍ തരിശുഭൂമിയുണ്ടെന്നു നഗരസഭ വികസന സ്ഥിതി വിലയിരുത്തുന്നുവെങ്കിലും കൃത്യതയോടെ പ്രയോജനപ്പെടുത്താന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലായെന്നതും വാസ്തവം.

വ്യാപകമായ നെല്‍പ്പാടം നികത്തല്‍ കാര്‍ഷിക മേഖലയിലെ വെല്ലുവിളിയാണെന്നും കാര്‍ഷിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ തൃപ്തികരമല്ലായെന്നും നഗരസഭയും സമ്മതിക്കുന്നു. നഗരസഭയുടെ കീഴില്‍ രണ്ടു കൃഷിഭവനുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് ഇവിടുത്തെ കാര്‍ഷിക മേഖലയിലെ ഈ കുറവുകള്‍ പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നത്. നെല്‍പ്പാടങ്ങള്‍ മരച്ചീനി, വാഴ, പച്ചക്കറി മുതലായ കൃഷികള്‍ക്കു വഴിമാറിയ കാഴ്ച നഗരസഭ പരിധിയില്‍ പലയിടത്തും കാണാനാവും.

കൃഷിഭൂമിയുടെ കാര്‍ഷികേതര വിനിയോഗം മാത്രമല്ല കൃഷിക്ക് തൊഴിലാളികളെ ലഭിക്കാത്തതും ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രതിസന്ധിയാണെന്നു നഗരസഭ അധികൃതര്‍ വാദിക്കുന്നു. 2011 ലെ സെന്‍സസ് പ്രകാരം നഗരസഭയിലെ ജനസംഖ്യ 74,312 ആണ്. അക്കൂട്ടത്തില്‍ കര്‍ഷക തൊഴിലാളികള്‍ 2,521 മാത്രം. 2,254 പുരുഷന്മാരും 276 സ്ത്രീകളും.

കൃഷി ചെലവും ജലസേചന ദൗര്‍ലഭ്യവുമെല്ലാം നെല്‍കൃഷിയുടെ തോത് കുറഞ്ഞതിലെ മറ്റു ഘടകങ്ങളാണ്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാകണമെന്ന കര്‍ഷകരുടെ ആവശ്യം കാര്യമായി പരിഗണിക്കപ്പെടുന്നില്ലായെന്ന് ആക്ഷേപമുണ്ട്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up