x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്: ടൈംലൈന്‍ നിശ്ചയിക്കണമെന്ന്


Published: February 8, 2026 05:56 AM IST | Updated: February 8, 2026 05:56 AM IST

പദയാത്ര പദ്മശ്രീ ചെറുവയല്‍ രാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

ജനകീയ കര്‍മ സമിതി ചുരത്തില്‍ പദയാത്ര നടത്തി

കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പുഴിത്തോട് ചുരം ബദല്‍പാത യാഥാര്‍ഥ്യമാക്കുന്നതിന് ടൈം ലൈന്‍ നിശ്ചയിക്കണമെന്ന് ടി. സിദ്ദിഖ് എംഎല്‍എ. ബദല്‍പാത നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിന് ഭരണാധികാരികളുടെ സജീവ ഇടപെടല്‍ ആവശ്യപ്പെട്ട് പടിഞ്ഞാറത്തറ-പൂഴിത്തോട് ജനകീയ കര്‍മ സമിതി താമരശേരി ചുരത്തില്‍ നടത്തിയ പദയാത്രയുടെ ഉദ്ഘാടനം ലക്കിടിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. താമരശേരി ചുരത്തില്‍ അടിക്കടി ഉണ്ടാകുന്ന ഗതാഗത തടസം വയനാട്-കോഴിക്കോട് റൂട്ടില്‍ യാത്രക്കാരെ ഗതികേടിലാക്കുന്ന പശ്ചാത്തലത്തില്‍ ബദല്‍ പാതകള്‍ അനിവാര്യതയാണ്. പരിഗണനയിലുള്ള ബദല്‍ പാതകളില്‍ പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന് പ്രാമുഖ്യം നല്‍കണം.

ഈ പാതയുടെ നിര്‍മാണം 1994ല്‍ തുടങ്ങിയതാണ്. 70 ശതമാനം പ്രവൃത്തി നടത്തി. വനത്തിലൂടെ 8.25 കിലോമീറ്റര്‍ പാത നിര്‍മിക്കുന്നതിന് ഭൂമി വിട്ടുകിട്ടാത്തതാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് മുഖ്യ തടസം. ഇത് ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ തയാറാകണം. പൂഴിത്തോട് ബദല്‍ പാതയുടെ അന്തിമ ഡിപിആര്‍ വേഗത്തില്‍ തയാറാക്കി പാരിസ്ഥിതിക അനുമതിക്ക് സമര്‍പ്പിക്കണം. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ് നിര്‍മാണത്തിന് അധികാരികള്‍ പ്രാധാന്യം നല്‍കണമെന്നും സിദ്ദിഖ് പറഞ്ഞു.

ജനകീയ കര്‍മസമിതി ചെയര്‍പേഴ്‌സണ്‍ ശകുന്തള ഷണ്‍മുഖന്‍ അധ്യക്ഷത വഹിച്ചു. താമരശേരി ചുരം ബദല്‍ പാതയായി 30 വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പടിഞ്ഞാറത്ത-പൂഴിത്തോട് റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനം മാറിമാറി ഭരിച്ച മുന്നണികള്‍ പൂഴിത്തോട് റോഡ് നിര്‍മാണത്തിലെ തടസങ്ങള്‍ നീക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയില്ല. റോഡ് പ്രവൃത്തിക്ക് വനഭൂമി വിട്ടുകിട്ടുന്നതിന് 2016നു ശേഷം സംസ്ഥാനത്തുനിന്ന് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തിലേക്ക് ഒരു കത്തുപോലും പോയില്ല. റോഡ് നിര്‍മാണത്തിന് ഉപയോഗപ്പെടുത്തേണ്ട വനഭൂമിക്കുപകരം 104 ഏക്കര്‍ സ്ഥലം പഞ്ചായത്തുകള്‍ വനംവകുപ്പിന് കൈമാറിയതാണ്.

ജനകീയ കര്‍മസമിതി ദീര്‍ഘകാലമായി നടത്തിവരുന്ന സമരമാണ് പാതയുടെ ഇന്‍വസ്റ്റിഗേഷന്‍ സാധ്യമാക്കിയത്. ഇന്‍വസ്റ്റിഗേഷന്‍ നടത്തി മാസങ്ങള്‍ക്കുശേഷമാണ് പ്രാഥമിക ഡിപിആര്‍ തയാറാക്കിയത്. ഇതിനു മുകളില്‍ അധികാരികള്‍ അടയിരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ശക്തമായ സമരത്തിന് കര്‍മസമിതി നേതൃത്വം നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. അസ്മ, റാഫ് ജില്ലാ സെക്രട്ടറി സജി, കര്‍മസമിതി കോഓര്‍ഡിനേറ്റര്‍ കമല്‍ ജോസഫ്, സെക്രട്ടറി വി.കെ. പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

150 ഓളം പേര്‍ പങ്കെടുത്ത പദയാത്ര ഇന്നലെ രാവിലെ 11.50 ഓടെയാണ് ആരംഭിച്ചത്. പദ്മശ്രീ ചെറുവയല്‍ രാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചിപ്പിലിത്തോടില്‍ ഭക്ഷണത്തിനും വിശ്രമത്തിനുംശേഷമാണ് പദയാത്രാംഗങ്ങള്‍ സമാപനസ്ഥലമായ അടിവാരത്ത് എത്തിയത്. ചുരം ബദല്‍പാത യാഥാര്‍ഥ്യമാക്കണമെന്നും ഡിപിആര്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അടിവാരത്ത് കോഴിക്കോട് ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ സത്യഗ്രഹം നടന്നു.

പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ബിജു താന്നിക്കാക്കുഴി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജനകീയ കര്‍മ സമിതി കണ്‍വീനര്‍ മാത്യു പേഴത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് മോളി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഒ.കെ. ജോണ്‍സണ്‍ പ്രസംഗിച്ചു. പദയാത്ര അടിവാരത്ത് എത്തിയ മുറയ്ക്കാണ് സത്യഗ്രഹം അവസാനിപ്പിച്ചത്. തുടര്‍ന്ന് പൊതുസമ്മേളനം നടന്നു.

Tags : Local News Nattuvishesham Wayanad

Recent News

Up