വൈപ്പിൻ: ഏറെ നാളായി നിർത്തിവച്ചിരുന്ന പള്ളിപ്പുറം കോൺവന്റ് ബീച്ച് പാലത്തിന്റെ നിർമാണം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. 75 ശതമാനം പണികൾ തീർന്ന പാലത്തിൻ്റെ ശേഷിക്കുന്ന പണികൾ തീർക്കാൻ 4.98 കോടി രൂപയ്ക്കാണ് അനുമതി.
അപ്രോച്ച് റോഡിന്റെ യും റീടെയ്നിംഗ് വാളിന്റെയും നിർമാണം റീ അറേഞ്ച് ചെയ്തുകൊണ്ടാണ് നടപടി. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുള്ളതായി എംഎൽഎ പറഞ്ഞു. 16.9 കോടിയായിരുന്നു എസ്റ്റിമേറ്റ്. ഡിസൈനിൻ മാറ്റം വന്നതോടെ ഇത് 24.46 കോടിയായി ഉയർന്നു.
ഇപ്പോൾ പാലത്തിന്റെ ഫൗണ്ടേഷൻ സബ് സ്ട്രക്ചർ പ്രവൃത്തികൾ എല്ലാം പൂത്തിയായി കിടക്കുകയാണ്. നിലവിൽ എട്ട് സ്പാനുകളിലെ മൂന്ന് സ്ലാബുകളുടെയും, 24 ബീമുകളിൽ 20 എണ്ണത്തിന്റെ യും പണികൾ പൂർത്തിയായിട്ടുണ്ട്.
പാലത്തിന്റെ ഇരുവശങ്ങളിലുമായി അപ്രോച്ച് റോഡിനായി 69.91 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഇതിനു ബജറ്റിൽ ഉൾപ്പെടുത്തിയതു പ്രകാരം ഭരണാനുമതി ലഭിക്കുകയും, വൈറ്റില എൽഎ തഹസിൽദാറിനെ നിയമിച്ച് കണ്ടിജൻസി തുകയായ 13.98 ലക്ഷം രൂപ കൈമാറിയതായും എംഎൽഎ വ്യക്തമാക്കി.