x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസ് സ്റ്റേഷൻ തറക്കല്ലിടിൽ ചടങ്ങ് മാറ്റിയത് വിവാദമായി


Published: February 20, 2026 06:17 AM IST | Updated: February 20, 2026 06:17 AM IST

കൊല്ലം: കണ്ണനല്ലൂർ പോലീസ് സ്റ്റേഷനു വേണ്ടി നെടുമ്പനയിൽ വ്യാഴാഴ്ച കെട്ടിട നിർമാണത്തിനായുള്ള തറക്കല്ലിടിൽ ചടങ്ങ് നടത്താനിരുന്നത് അവസാന നിമിഷം മാറ്റിയത് വിവാദമായി. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ച് കെട്ടിടനിർമാണം നടത്താൻ കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ തീരുമാനമെടുത്തിരുന്നു.

ഇതി െന്‍റ ഭാഗമായി രണ്ടാഴ്ച മുമ്പ് പോലീസ് കമ്മീഷണർ ഉൾപ്പെടെ സ്ഥലമെത്തി പരിശോധനയും നടത്തി. ചടങ്ങിനായി നോട്ടീസ്, പോസ്റ്റർ, പന്തൽ എന്നിവ തയ്യാറാക്കി. എല്ലാം സജ്ജമായിരിക്കെ, ചടങ്ങിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ തലേദിവസം രാത്രി പോലീസിൽ നിന്ന് ചടങ്ങ് മാറ്റിവെക്കണമെന്ന് അറിയിപ്പ് ലഭിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

കമ്മീഷണറെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ആവശ്യമായ അനുമതി വാങ്ങിയിട്ടില്ലെന്നുമാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.ഇത് രാഷ്ട്രീയ ഇടപെടലിന്‍റെ ഫലമാണെന്ന ആരോപണമാണ് ഉണ്ടായത്.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എംഎൽഎയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ വർധിക്കുമെന്ന ആശങ്കയിൽ ചടങ്ങ് തടഞ്ഞുവെന്ന ആരോപണമാണ് ഉണ്ടായത്. ജനങ്ങളുടെ സുരക്ഷക്കും സൗകര്യങ്ങൾക്കും വേണ്ടിയുള്ള പോലീസ് സ്റ്റേഷൻ നിർമാണം ഇങ്ങനെ അവസാന നിമിഷത്തിൽ തടയപ്പെടുന്നത് ജനാധിപത്യ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും നാടി െന്‍റ വികസന പ്രവർത്തനങ്ങൾ ഇതുപോലെ രാഷ്ട്രീയ ലക്ഷ്യം വെച്ച് തടയുന്നത് പ്രതിഷേധാർഹമാണെന്നും പി. സി. വിഷ്ണുനാഥ് എം എൽ എ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് അടുത്ത കാലത്തായി എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് ഇക്കാര്യത്തിൽ സി പി എം പറയുന്നത്. വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന സമീപനമല്ല സിപിഎമ്മിനുള്ളത്. എന്നാൽ പോലീസ് സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് എം എൽ എ നടത്തിയത് ജനാധിപത്യ വിരുദ്ധമായ നീക്കങ്ങളാണെന്നും സിപിഎം ആരോപിക്കുന്നു.

നല്ലില രണ്ടാം വാർഡിൽ നടന്ന പരിപാടിയിൽ ആ വാർഡിനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗത്തെ ബോധപൂർവ്വം ഒഴിവാക്കിയത് ശരിയായ നടപടിയല്ല. ഒരു സർക്കാർ സംവിധാനമായ പോലീസ് സ്റ്റേഷ െ ന്‍റ കാര്യത്തിൽ ചടങ്ങ് സംഘടിപ്പിക്കുമ്പോൾ ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിനെ അറിയിക്കാനോ അനുമതി വാങ്ങാനോ എം എൽ എ തയ്യാറായില്ലെന്നാണ് സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നത്.

Tags : Local News Nattuvishesham Kollam

Recent News

Up