x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊങ്കൽ ഉത്സവം: കളിമൺപാത്രവ്യവസായം ഉണർവിൽ


Published: January 7, 2026 01:42 AM IST | Updated: January 7, 2026 01:42 AM IST

പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് വ്യാപാരസ്ഥാപനത്തിൽ വില്പനയ്ക്ക് തയാറായ മൺപാത്രങ്ങൾ.

കോയന്പത്തൂർ: പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് കോയമ്പത്തൂർ കൗണ്ടംപാളയം പ്രദേശത്ത് തൊഴിലാളികൾ മൺപാത്രങ്ങൾ നിർമിക്കുന്ന തിരക്കിൽ. വർഷംമുഴുവനും അലുമിനിയം, വെള്ളി പാത്രങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്ന ആളുകൾ പൊങ്കൽ ഉത്സവത്തിൽ പൊങ്കൽ ഉണ്ടാക്കാൻ മൺപാത്രങ്ങൾ ഉപയോഗിക്കുന്നു. തമിഴ് ഉത്സവമായ തിരുനാളം 15 ന് ആഘോഷിക്കും.

മൺപാത്രങ്ങൾ നിർമിക്കുന്നതിനുള്ള ചുവന്ന കളിമണ്ണ് ആനക്കട്ടി, തടാകം, കണുവായ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്. ഒരു യൂണിറ്റ് ചുവന്ന കളിമണ്ണ് 3,500 രൂപയ്ക്കാണ് വാങ്ങുന്നത്. മണ്ണ് നന്നായി ഉണക്കി പിന്നീട് അതിൽ വെള്ളം ഒഴിച്ച് കുഴയ്ക്കും.

കുഴച്ചും ചവിട്ടിയും മണ്ണ് തയ്യാറാക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ആ ജോലിക്ക് ഇപ്പോൾ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. മണ്ണ് നനച്ച് മെഷീനിലിട്ട് കുഴച്ച് മൺപാത്രങ്ങൾ ഉണ്ടാക്കുന്നതിനുള്ള ചക്രത്തിൽ ഇട്ടു ഉരുട്ടും.

അതിനുശേഷം കലങ്ങൾ ഉണക്കി അവയ്ക്ക് നിറം നൽകും. ചൂളയിൽ ചുട്ടെടുക്കുമ്പോൾ കലങ്ങൾ തയ്യാറാകും. വിവിധ മൺപാത്രങ്ങൾ, സ്റ്റ്യൂ കലങ്ങൾ, വാട്ടർജഗ്ഗുകൾ, വാട്ടർ ടാങ്കുകൾ, വിറക് അടുപ്പുകൾ, ഭക്ഷണ പാത്രങ്ങൾ, പൂച്ചട്ടികൾ, കളിപ്പാട്ടങ്ങൾ, വിളക്കുകൾ എന്നിവ നിർമിച്ചുവരുന്നുണ്ട്.

വലിപ്പമനുസരിച്ച് അര കലത്തിന് 80 രൂപ, ഒരു കലത്തിന് 150, രണ്ട് കലത്തിന് 250, മൂന്ന് കലത്തിന് 350 നാല് കലത്തിന് 500 രൂപയുമാണ് വിലയെന്ന് മൺപാത്ര നിർമാണ തൊഴിലാളിയായ മാരിമുത്തു പറഞ്ഞു. മൺപാത്ര നിർമാണത്തിനുള്ള അസംസ്കൃത വസ്തുവായ ചുവന്ന കളിമണ്ണിന് കടുത്ത ക്ഷാമമുണ്ട്. ഇതുമൂലം വലിയ അളവിൽ മൺപാത്രങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയില്ല. പ്രതിമാസ വരുമാനം 30,000 രൂപയാണ്.

ഇതിൽ തൊഴിലാളികളുടെ കൂലി, ചൂളയ്ക്കുള്ള വിറക്, വൈക്കോൽ, വെള്ളം, വൈദ്യുതി എന്നിവയ്ക്കായി 10,000 രൂപ ചെലവാകും. ആയിരക്കണക്കിന് ആളുകൾ ജോലിചെയ്തിരുന്ന ഈ വ്യവസായത്തിൽ ഇപ്പോൾ 100 ൽ താഴെ ആളുകൾ മാത്രമാണ് ഉള്ളത്. മറ്റ് വ്യവസായങ്ങൾപോലെ അത്ര എളുപ്പത്തിൽ പഠിക്കാനും പരിശീലിക്കാനും കഴിയില്ല. ദീർഘകാല പഠനം, പരിശീലനം, പക്വത എന്നിവ ആവശ്യമാണ്. ഈ വ്യവസായത്തെ നാശത്തിൽ നിന്ന് സംരക്ഷിക്കാൻ സർക്കാർ പദ്ധതി പ്രഖ്യാപിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.

Tags : Pongal festival: nattuvishasham local news

Recent News

Up