ഏറ്റുമാനൂർ: എംസി റോഡിൽനിന്ന് കെഎസ്ആർടിസി ബസ്സ്റ്റാൻഡിലേക്കുള്ള റോഡിൽ രൂപപ്പെട്ട വലിയ കുഴി പൊതുമരാമത്ത് വകുപ്പ് അധികൃതർ അടച്ചു. ദീർഘനാളായി നിലനിന്നിരുന്ന വലിയ കുഴി വാഹനങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നത് ദീപിക വാർത്തയാക്കിയിരുന്നു.
ഏറ്റുമാനൂർ ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് മന്ത്രി വി.എൻ. വാസവൻ ഇടപെടുകയും കുഴി അടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിർദേശം നൽകുകയുമായിരുന്നു. ഇതോടെ മഹാദേവക്ഷേത്ര ഉത്സവത്തിനു മുമ്പ് കുഴി അടയ്ക്കണമെന്ന ആവശ്യം പരിഹരിക്കപ്പെട്ടു.
ഒരു അടിയിലേറെ ആഴമുണ്ടായിരുന്ന കുഴി ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചാണ് അടച്ചത്.
Tags : Local News Nattuvishesham Kottayam