x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഭിഭാഷകയെ മർദിച്ചതിൽ പ്രതിഷേധം ശക്തം : കോടതികൾ ബഹിഷ്കരിച്ചു


Published: February 19, 2026 05:57 AM IST | Updated: February 19, 2026 05:57 AM IST

വനിതാ അഭിഭാഷകയെ അക്രമിച്ച സംഭവത്തിൽ സുൽത്താൻ ബത്തേരി ബാർ അസോസിയേഷൻ പ്രതിഷേധിക്കുന്നു. ഇൻസെറ്റിൽ അക്രമത്തിൽ പരിക്കേറ്റ വനിതാ അഭിഭാഷക പി.ബി. ആതിര.

സുൽത്താൻ ബത്തേരി: വനിതാ അഭിഭാഷകയെ ആക്രമിച്ച സംഭവത്തിൽ സുൽത്താൻ ബത്തേരി ബാർ അസോസിയേഷൻ പ്രതിഷേധിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകർ കോടതികൾ ബഹിഷ്കരിച്ചു.

കൽപ്പറ്റ കുടുംബ കോടതിയിൽ കേസ് നടത്തിയശേഷം ബത്തേരിയിലെത്തിയ അഭിഭാഷക പി.ബി. ആതിരയെ വാഹനത്തിൽ പിന്തുടർന്ന് എത്തിയ ആൾ ബത്തേരിയിൽ വാഹനം തടഞ്ഞ് മർദിച്ച് പരിക്കേൽപ്പിച്ചതായാണ് പരാതി. താലൂക്ക് നിയമസഹായ വേദി സൗജന്യ നിയമസഹായം നടത്താൻ ഏൽപ്പിച്ച കേസിലെ കക്ഷിയുടെ ഭർത്താവാണ് അക്രമണത്തിന് പിന്നിലെന്നും അസോസിയേഷൻ ആരോപിച്ചു.

മുന്പും അഭിഭാഷകയ്ക്കെതിരേ വധഭീഷണി മുഴക്കിയ കോഴിക്കോട് സ്വദേശിയായ സുമേഷിനെതിരേ പരാതി നൽകിയിരുന്നുവെങ്കിലും ബന്ധപ്പെട്ടവർ തുടർനടപടി സ്വീകരിക്കാത്തതാണ് വീണ്ടും ആക്രമണത്തിന് വഴിവച്ചതെന്ന് ബാർ അസോസിയേഷൻ കുറ്റപ്പെടുത്തി. ഓഫിസിൽ കയറി ഭീഷണിപ്പെടുത്തിയതിന് നൽകിയ പരാതിയിൽ ബത്തേരി പോലീസ് ഉദാസീനത കാട്ടിയെന്നും ആരോപണമുണ്ട്.

റോഡിൽ ആക്രമണം നടന്നപ്പോൾ സഹായം അഭ്യർഥിച്ചിട്ടും അതുവഴി പോയ കേണിച്ചിറ പോലീസ് സബ് ഇൻസ്പെക്ടർ അധികാരപരിധിയല്ലെന്ന് പറഞ്ഞ് വാഹനം നിർത്താതെ പോയതായും പിന്നാലെ എത്തിയ ബത്തേരി പോലീസ് ആശുപത്രിയിൽ പോകാൻ നിർദേശിച്ച് മടങ്ങിയതായും ആരോപിച്ചു. ആശുപത്രിയിലെത്തിയ അഭിഭാഷകയെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചതോടെ സ്റ്റേഷനിൽ വിവരം അറിയിച്ചശേഷമാണ് പോലീസ് എത്തിയത്. എന്നാൽ പ്രതിയെ വിട്ടയച്ചതായും അസോസിയേഷൻ ആരോപിച്ചു. ജില്ല പോലീസ് മേധാവിയുടെ ഇടപെടലിനെത്തുടർന്നാണ് പിന്നീട് മൊഴി രേഖപ്പെടുത്തിയത്.

ഭർത്താവിന്‍റെ പീഡനത്തിനിരയായ യുവതിക്കുവേണ്ടി നിയമസഹായവേദി ഏൽപ്പിച്ച കേസ് നടത്തിയതിനിടെയാണ് ആക്രമണമെന്നത് ഗൗരവകരമാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഔദ്യോഗിക ജോലിയിൽ വീഴ്ച വരുത്തിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണമെന്ന് ആവശ്യപ്പെട്ടു. നടപടികൾ വൈകിയാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പും നൽകി.

കോടതി സമുച്ചയത്തിൽ നടത്തിയ പ്രതിഷേധയോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്‍റ് പി.ഡി. സജി അധ്യക്ഷത വഹിച്ചു. ഷജിൽ ജോണ്‍, കെ.കെ. സോമനാഥൻ, പി.എൻ. സുരേന്ദ്രൻ, സതീഷ് പുതിക്കാട്, ടി.എം. റഷീദ്, ഒ.കെ. അനിൽ, ഉമാശങ്കർ, എം.ടി. ബാബു, ഐഡ സാജു, ശാരദേന്ദു സോമനാഥൻ, അഞ്ജലി വിനീഷ്, അനുശ്രീ, കെ.പി. പ്രവീണ്‍, കെ. ഗീവർഗീസ്, സുജ സുരേഷ്, ടി.വി. അരുണ്‍ എന്നിവർ പ്രസംഗിച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up