x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വാറികളെ ഹരിതാഭമാക്കി; കോവിഡ് കാലത്ത് കോയാമു കരയറി


Published: February 9, 2026 05:47 AM IST | Updated: February 9, 2026 05:47 AM IST

മലപ്പുറം സിവിൽ സ്റ്റേഷനിൽ നടത്തിയ ജില്ലാ കാർഷിക പ്രദർശനമേളയിൽ കോയാമു ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു.

മലപ്പുറം: കോവിഡ് കാലത്ത് ക്വാറി അടച്ചുപൂട്ടിയപ്പോൾ പണിയില്ലാതായ തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ടോട്ടിയിലെ കെ.എം. കോയാമു തുടങ്ങിയ നെടിയിരുപ്പിൽ ചിറയിൽ അഗ്രോ ഗാർഡൻസ് ഇന്ന് പല തരം ഫലവൃക്ഷത്തൈകളുടെ പറുദീസ.

2021ൽ 36 ഏക്കറിൽ തുടങ്ങിയ സംരംഭം അഞ്ച് വർഷത്തിനിടെ മലബാറിലെ തന്നെ സമാനതകളില്ലാത്ത ഏറ്റവും മികച്ച സ്ഥാപനമായി മാറി. സംസ്ഥാനത്തെ 300ലധികം നഴ്സറികൾ മികച്ച തൈകൾക്കും വിത്തുകൾക്കുമായി ആശ്രിയിക്കുന്ന ചിറയിൽ അഗ്രോ ഗാർഡൻസിനെ 2022ൽ സംസ്ഥാന കാർഷിക വകുപ്പിന്‍റെ അംഗീകാരം തേടിയെത്തി. തുടർന്ന് കേന്ദ്ര നാളികേര വികസന ബോർഡിന്‍റെ സാന്പത്തിക സഹായവും ലഭിച്ചു.

ഉപയോഗശൂന്യമായ കരിങ്കൽ ക്വാറികളെ നാടിന്‍റെ കാർഷിക വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ എങ്ങനെ ഹരിതാഭമാക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സ്ഥാപനം. വർഷത്തിൽ മൂന്ന് ലക്ഷം തൈകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇതിൽ രണ്ടര ലക്ഷം തൈകൾ വിവിധ നഴ്സറികളിലേക്കാണ് നൽകുന്നത്. കൊണ്ടോട്ടിക്ക് പുറമേ സ്ഥാപനത്തിന് ഇന്നിപ്പോൾ അഞ്ച് സഹ സ്ഥാപനങ്ങൾ കൂടിയുണ്ട്.

പ്രത്യേക ഇനം ഫലവൃക്ഷത്തൈകളും നാടൻ തൈകളും വിദേശത്ത് കാണുന്ന ഫലവൃക്ഷങ്ങളും അപൂർവ ഇനത്തിൽപ്പെട്ട ഫലവർഷങ്ങളുടെ തൈകളും ഇവിടെ ലഭ്യമാണ്. ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയർ എന്നീ സംവിധാനങ്ങൾ വഴിയാണ് മേൻമയുള്ള തൈകൾ ഉത്പാദിക്കുന്നത്.

തൈകൾ പറഞ്ഞ സമയത്ത് ഫലം തരാതിരിക്കുകയോ നശിച്ച് പോവുകയോ ചെയ്താൽ പകരം തൈ നൽകുക മാത്രമല്ല, ആ തൈയുടെ പരിചരണത്തിന് വന്ന ചെലവും സ്ഥാപനം തിരിച്ച് നൽകും. ഒരു മാവിൽ തന്നെ ഒന്നിൽ കൂടുതൽ വ്യത്യസ്ഥ തരം മാങ്ങകൾ ലഭിക്കുന്ന മൾട്ടി മാവ് തൈകൾ ചിറയിൽ അഗ്രോ ഗാർഡൻസിന്‍റെ പ്രത്യേകതയാണ്.
പ്രത്യേക ഇനം ഫലവൃക്ഷതൈകളും നാടൻ തൈകളും വിദേശത്ത് കാണുന്ന ഫലവൃക്ഷങ്ങളും അപൂർവ ഇനത്തിൽപ്പെട്ട ഫലവർഷങ്ങളുടെ തൈകളും ഇവിടെ ലഭ്യമാണ്. കേരളത്തിന്‍റെ കാലാവസ്ഥക്ക് യോജിച്ച രീതിയിലുള്ള ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയർ എന്നീ സംവിധാനങ്ങൾ വഴിയാണ് മേൻമയുള്ള തൈകൾ ഉത്പാദിക്കുന്നത്. തൈ വില്പനയിൽ മാത്രമല്ല, വില്പനാന്തര സേവനത്തിലും സ്ഥാപനം മാതൃകയാണ്.

മലപ്പുറത്ത് കഴിഞ്ഞദിവസം സമാപിച്ച ജില്ലാ കാർഷിക പ്രദർശന മേളയിൽ സജീവമായിരുന്നു ചിറയിൽ അഗ്രോ ഗാർഡൻസ് സ്റ്റാൾ. സിവിൽ സ്റ്റേഷനിൽ സജ്ജീകരിച്ച സ്റ്റാൾ കാണാനും ഫലവൃക്ഷത്തൈകൾ വാങ്ങാനും നൂറുക്കണക്കിനാളുകളാണ് എത്തിയത്. സ്റ്റാളിൽ കൊണ്ടുവന്ന 90 ശതമാനം തൈകളും വിറ്റുപോയതായി കോയാമു പറഞ്ഞു. ജില്ലാ കളക്ടർ വി.ആർ. വിനോദ് അടക്കമുള്ള ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്റ്റാൾ സന്ദർശിച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Up