x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വീന്‍സ് വാക്ക്‌വേയുടെ സൗന്ദര്യം കൂട്ടുന്നു; മാര്‍ച്ച് വരെ കടകള്‍ അടച്ചിടും

കൊച്ചി ബ്യൂറോ
Published: January 12, 2026 12:49 PM IST | Updated: January 12, 2026 12:49 PM IST

കൊച്ചി: ക്വീന്‍സ് വാക്ക്‌വേയില്‍ മാര്‍ച്ച് വരെ അറ്റകുറ്റപ്പണികളുടെ ഭാഗമായി കടകള്‍ അടച്ചിടും. കൊച്ചി നഗരത്തിലെ നെറ്റ് ലൈഫിന് ഏറെ ശ്രദ്ധ നേടിയ ഇടമാണ് ക്വീന്‍സ് വാക്ക്‌വേയും ഫുഡ് ഹബ്ബും. ബ്യൂട്ടിഫിക്കേഷന്‍ ഓഫ് ക്വീന്‍സ് വാക്ക്‌വേ പദ്ധതിയുടെ ഭാഗമായി ആദ്യം നല്‍കിയിരുന്ന കരാര്‍ പൂര്‍ത്തിയായതിനാലാണ് കടകള്‍ അടച്ചത്.

ഇതിനൊപ്പം വാക്ക്‌വേയില്‍ വാഹനങ്ങളില്‍ എത്തി കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ ഗോശ്രീ ഐലന്‍ഡ്‌സ് ഡെവലപ്മെന്‍റ് അഥോറിറ്റി - ജിഡ നടപടി എടുത്തിരുന്നു. ഇതോടെ ക്വീന്‍സ് വാക്ക്‌വേയില്‍ ആളുകള്‍ കുറഞ്ഞു. അതേസമം, മൂന്നു വര്‍ഷത്തെ ടെന്‍ഡര്‍ കാലാവധി അവസാനിച്ചതോടെയാണ് ജനുവരി നാലു മുതല്‍ വാക്ക്‌വേയിലെ കടകളും ഹോട്ടലുകളും അടച്ചത്.

പുതിയ കരാറുകാരുടെ തീരുമാനത്തിന് അനുസരിച്ചാണ് ഇനി കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുക. വാക്ക്‌വേയുടെ പരിപാലനത്തിനായി ഒന്നര ലക്ഷം രൂപയാണ് ജിഡ ചെലവാക്കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വരുമാനം ലഭിക്കുന്നതിനുമായാണ് 2022 മുതല്‍ 2025 വരെ ജിഡ കരാര്‍ നല്‍കിയത്.

ഈ കരാര്‍ അവസാനിച്ചതോടെ മാസം 16 ലക്ഷം രൂപയ്ക്കാണ് പുതിയ കരാര്‍ നല്‍കിയിരിക്കുന്നത്. നേരത്തെ ഒരു മാസത്തേക്കു മൂന്ന് ലക്ഷം രൂപയായിരുന്നു കരാര്‍. ഡിസംബര്‍ അഞ്ചിനു കടകള്‍ ഒഴിയാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കടകള്‍ ഒഴിയാന്‍ കടയുടമകള്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ജനുവരി വരെ നീട്ടിയത്.

Tags : Walkway beautification kochi shops Queen's Walkway

Recent News

Up