വേളി സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിനോടനുബന്ധിപ്പിച്ച് തിരുസ്വരൂപം വഹിച്ചുകൊണ്ടു നടന്ന പ്രദക്ഷിണം.
തിരുവനന്തപുരം: വിശുദ്ധ അന്തോനീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീര്‍ഥാടന കേന്ദ്രമായ വേളി സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിനോടനുബന്ധിപ്പിച്ച് ഇടവകചുറ്റി തിരുസ്വരൂപ പ്രദക്ഷിണം നടത്തി. നേരത്തെ ജപമാല, ലിറ്റിനി, നൊവേന എന്നിവയ്ക്കുശേഷം തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിന്‍ എച്ച്. പെരേര മുഖ്യകാര്‍മികത്വത്തിൽ നടന്ന സന്ധ്യാവന്ദന പ്രാര്‍ഥനയില്‍ തിരുവനന്തപുരം അതിരൂപത ചാന്‍സിലര്‍ ഫാ. ജി. ജോസ് വചനപ്രഘോഷണം നടത്തി.
തുടര്‍ന്ന് ചെണ്ട, ബാന്‍ഡ് മേളം എന്നിവയുടെ അകമ്പടിയോടെ ആയിരക്കണക്കിനു വിശ്വാസികൾ അണിചേർന്ന തിരുസ്വരൂപ പ്രദക്ഷിണം ആരംഭിച്ചു. അള്‍ത്താര പാലകര്‍, കൊന്പ്രീയ സഭാംഗങ്ങള്‍, പ്രത്യേകം ഒരുക്കപ്പെട്ട കുട്ടികള്‍, വിവിധ ഭക്തസംഘടനകള്‍, പ്രത്യേകം തയാറാക്കി അലങ്കരിച്ച വിശുദ്ധ അന്തോനീസിന്റെ തിരുസ്വരൂപം, മറ്റു വിശുദ്ധന്മാരുടെ പ്ലോട്ടുകള്‍ തുടങ്ങിയവ തിരുസ്വരൂപ പ്രദക്ഷിണത്തിനു മാറ്റുകൂട്ടി.
റോഡിന്റെ ഇരുവശങ്ങളിലും തിരുസ്വരൂപ ദര്‍ശനത്തിനായി തിങ്ങിനിറഞ്ഞ ഭക്തജനങ്ങളുടെ മധ്യേഏകദേശം രണ്ടുമണിക്കൂറോളം സഞ്ചരിച്ച്, ഇടവക ചുറ്റിയുള്ള തിരുസ്വരൂപ പ്രദര്‍ശനം തിരികെ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു. ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിന്, സഹവികാരി ഫാ. ടിനു ആല്ബിന്, ഇടവക സെക്രട്ടറി ആന്സലോണ് ഡോറസ്, ഇടവക കോ-ഓർഡിനേറ്റര്‍ ജോയി മാര്‍ഷന്‍, ട്രഷറര്‍ ലൂക്കോസ് ലാസര്‍, വൈസ് പ്രസിഡന്റ് ശശി ഐസക്, ഇടവക കമ്മിറ്റി അംഗങ്ങളായ ബാബു ലോപ്പസ്, ജോയി ജേക്കബ്, സുരിജി ബെഞ്ചമിന്‍, കെജിറ്റന് സേവ്യര്‍, സൂസി ജെറാള്‍ഡ്, ജൂഡിറ്റ് സന്തോഷ്, തോബിയാസ് റോക്കി, ജെസ്ലറ്റ് ജോണ്സണ്, ഡെല്ഫിന് ന്യൂട്ടന്, രാജന് ജോസഫ്, രജനി അനില്‍, ഷീജ പത്രോസ്, റോക്കി രാജു, സ്വപ്ന എഡ്വേര്‍ഡ്, മാഗ്ളിന് അലോഷ്യസ്, ജോണ്‍ സുരേഷ്, മറിയം സജന് എന്നിവര്‍ നേതൃത്വം നല്കി.
ഇന്നു തിരുനാള്‍ ആഘോഷങ്ങളുടെ സമാപ്തികുറിച്ച് നടത്തുന്ന ആഘോഷമായ പൊന്തിഫിക്കല്‍ സമൂഹ ബലിക്കു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ റവ. ഡോ. ആർ. ക്രിസ്തുദാസ് മുഖ്യ കാര്‍മികത്വ വഹിക്കും. കൃതജ്ഞത ദിനമായ നാളെ വൈകുന്നേരം സമൂഹബലിക്കുശേഷം കൊടിയിറക്കുകർമത്തോടെ തിരുനാൾ സമാപിക്കും.