x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊത്രാളിപാടത്ത് സാമ്പിളും മേളവും


Published: February 23, 2026 12:55 AM IST | Updated: February 23, 2026 12:55 AM IST

ഉത്രാളിക്കാവ് ഉത്സവത്തിലെ ആൽത്തറമേളത്തിൽനിന്ന്.

വടക്കാഞ്ചേരി: ഊത്രാളിപാടത്ത് സാമ്പിളും, മേള പെരുക്കങ്ങൾക്ക് തുടക്കമിട്ട് ആൽത്തറമേളവും ദൃശ്യ മനോഹര കാഴ്ചയായി. നിലപ്പന്തലുകളും മിഴി തുറന്നതോടെ ആവേശത്തിലായ തട്ടകദേശങ്ങളിൽ ഇന്ന് ചമയങ്ങൾ പ്രദർശനത്തിനൊരുങ്ങും. നാളെയാണ് പ്രസിദ്ധമായ ഊത്രാളിക്കാവ് പൂരം.

ജില്ലാ ഭരണകൂടത്തിന്‍റെ കർശന നിർദേശങ്ങളനുസരിച്ച് നടന്ന സാമ്പിൾ വെടിക്കെട്ടിന് ധാരണയനുസരിച്ച്എങ്കക്കാട് വിഭാഗം നേതൃത്വം നൽകി. കെട്ടിടങ്ങളിൽ നിന്നും, റോഡ്-റെയിൽ പാതകളിൽ നിന്നും നിശ്ചിത അകലം പാലിച്ച് റവന്യൂ അധികൃതർ നിർണയിച്ച് നൽകിയ പാടത്താണ് വെടിക്കെട്ട് നടന്നത്.

സാമ്പിളിന് മുന്നോടിയായി പൂരം കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആൽത്തറമേളത്തിന് തൃപ്രങ്ങോട് പരമേശ്വരൻമാരാർ നായകത്വം വഹിച്ചു. നൂറിലധികം കലാകാരൻമാർ ആൽത്തറയിലെ മേളപെരുക്കൾക്ക് ആവേശമേറ്റി. പൂരത്തിന്‍റെ പ്രധാനആകർഷണമായ ചമയപ്രദർശനത്തിന് ഇന്ന് വൈകീട്ട്തുടക്കമാകും.
എങ്കക്കാട് വിഭാഗത്തിന്‍റെ ആനച്ചമയപ്രദർശനം ശനിയാഴ്ച ആരംഭിച്ചു.

പൂരച്ചടങ്ങുകൾക്ക് തുടക്കം കുറിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ തട്ടകദേശങ്ങൾ പൂരാവേശത്തിലമർന്നിരിക്കുകയാണ്.

Tags : Samples and mela nattuvishesham local news

Recent News

Up