മുൻ കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ കെ. സുധാകരൻ എംപിയുടെ നേതൃത്വത്തിൽ നടത്തിയ പ
കണ്ണൂർ: സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ മനസിൽ എന്നും ജീവിക്കുന്ന നേതാവാണ് സതീശൻ പാച്ചേനിയെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി പറഞ്ഞു.
അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ മൂന്നാം ചരമവാർഷികത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം നടന്ന അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സുധാകരൻ.
തന്റേതായ ശൈലി കൊണ്ടും പ്രവർത്തനം കൊണ്ടും പ്രവർത്തകർക്ക് ഒരു റോൾമോഡൽ ആയിരുന്നു സതീശൻ, ആർക്കും എപ്പോഴും കാണാൻ പറ്റുന്ന നേതാവ്. ആരുടെയും അടുത്ത് ഓടിയെത്തുന്ന നേതാവ് അതായിയിരുന്നു സതീശൻ.
ആരേയും വെറുക്കാതേയും വെറുപ്പി ക്കാതേയും പാർട്ടി പ്രവർത്തനം നടത്തിയത് അദ്ദേഹത്തിന്റെ പ്രത്യേക കഴിവായിരുന്നു. വിശാല മനസിനുടമയായ സതീശന്റെ വിയോഗം പാർട്ടിക്ക് തീരാനഷ്ടമാണെന്നും സുധാകരൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, പ്രഫ. എ.ഡി. മുസ്തഫ, മുൻ മേയർ ടി.ഒ. മോഹനൻ, സുരേഷ് ബാബു എളയാവൂർ, കെ. പ്രമോദ്, ടി. ജയകൃഷ്ണൻ, ഹക്കിം കുന്നേൽ, രാജീവൻ എളയാവൂർ, വി.വി. പുരു ഷോത്തമൻ, ശ്രീജ മഠത്തിൽ, അമൃത രാമകൃഷ്ണൻ, രജനി രമാനന്ദ്, റഷിദ് കവ്വായി, റിജിൽ മാക്കുറ്റി എന്നിവർ പ്രസംഗിച്ചു. സതീശൻ പാച്ചനിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.