x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ രണ്ടാംവിള നെൽകൃഷിക്ക് നൂറുമേനി


Published: February 20, 2026 02:26 AM IST | Updated: February 20, 2026 02:26 AM IST

പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ നെൽവയലിൽ രണ്ടാംവിള നെൽകൃഷിയുടെ കൊയ്ത്ത് നടത്തുന്നു.

പിലിക്കോട്: കാർഷിക ഗവേഷണ കേന്ദ്രത്തിലെ നെൽവയലിൽ രണ്ടാംവിള നെൽകൃഷിക്ക് നൂറുമേനി. കഴിഞ്ഞ അഞ്ചു വർഷക്കാലം പ്രകൃതി സൗഹൃദ കൃഷിയിലൂടെ മണ്ണിന്‍റെ ഫലഭൂയിഷ്ടതയും വെള്ളം പിടിച്ചുവയ്ക്കാനുള്ള കഴിവും വർധിപ്പിച്ചുകൊണ്ടാണ് ഇത്തവണ രണ്ടാം വിള നെൽകൃഷി സാധ്യമാക്കിയത്.

നെൽകൃഷിയുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തിയിട്ടുള്ള ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി. വനജയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തിയത്. കൊയ്ത്ത് യന്ത്രമുപയോഗിച്ചാണ് നെൽകൃഷിയുടെ വിളവെടുപ്പ് നടത്തിയത്.

 

 

Tags : Pilikodu Agricultural nattuvishesham local news

Recent News

Up