പട്ടാന്പി: പോക്സോ കേസിൽ 54 കാരനായ പ്രതിക്കു മൂന്നുവർഷം കഠിനതടവും പിഴയും ശിക്ഷവിധിച്ചു. പട്ടാന്പി പോക്സോ കോടതിയാണ് മണ്ണാർക്കാട് സ്വദേശി നാരായണൻകുട്ടിക്ക് ശിക്ഷ വിധിച്ചത്. 2024 ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലാണ് തച്ചനാട്ടുകര സ്വദേശി ചാമപറന്പ് വെള്ളിത്തോട്ടിലിങ്ങൽ നാരായണൻകുട്ടിയെ (54) കോടതി ശിക്ഷിച്ചത്. മൂന്നുവർഷം കഠിനതടവിനും 25,000 രൂപ പിഴയുമാണ് പട്ടാന്പി പോക്സോ കോടതി വിധിച്ചത്. പട്ടാന്പി പോക്സോ കോടതി ജഡ്ജ് ബിനീഷ് എം. പിള്ളയാണ് വിധി പറഞ്ഞത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും വിധിച്ചു. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ അഞ്ചുമാസംകൂടി തടവ് അനുഭവിക്കണം. പ്രതിയുടെ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻപോയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു കേസ്.
Tags : local nattuvishesham POCSO case