തിരുവനന്തപുരം : വീടിനു മുന്നിലെ കൈച്ചാനലിൽനിന്നു മലിനജലം കുത്തിയൊലിച്ചിറങ്ങിയതു കാരണം കിടപ്പുരോഗി ഉൾപ്പെട്ട കുടുംബം ദുരിതത്തിലായെന്ന പരാതി സ്ഥലസന്ദർശനം നടത്തി അടിയന്തരമായി പരിഹരിച്ച ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പാറശാല ഐങ്കാമത്ത് ശരീരം തളർന്ന ഭിന്നശേഷിക്കാരനായ മണ്വിളക്കുഴി വീട്ടിൽ പുഷ്പരാജിന്റെ (48) കുടുംബമാണ് ദുരിതത്തിലായത്.
അന്വേഷണസംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ ഒരു മാസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. ഡെപ്യൂട്ടി കളക്ടർ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പാറശാല പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ പ്രതിനിധി എന്നിവർ ഡിസംബറിൽ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാവുകയും വേണം.
Tags : Human Rights Commission Local News Thiruvananthapuram Nattuvishesham