മാരാമൺ കൺവൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ റവ. മോളോ വിൽസൺ പ്രസംഗിക്കുന്നു.
മാരാമൺ: മനുഷ്യന്റെ ജീവിതശൈലയിൽ രൂപപ്പെടുന്ന പാപം അവനിലെ ദൈവസാദൃശ്യത്തെ കളങ്കപ്പെടുത്തുകയും നഷ്ടപ്പെടുത്തുകയും ചെയ്യുമെന്ന് റവ. മോളോ വിൽസൺ. മാരാമൺ കൺവൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മനുഷ്യന് ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഉരുത്തിരിഞ്ഞുവരുന്ന സാംസ്കാരികതയും ശൈലിയും മനുഷ്യനിലെ ദൈവിക സാരാംശം ഉരിഞ്ഞു കളയുകയാണെന്ന് റവ. മോളോ വിൽസൺ ചൂണ്ടിക്കാട്ടി. പാപം മനുഷ്യാന്തസിനെ പരിക്കേല്പിക്കുന്നു. ഒരു ഭാഗത്ത് കുപ്പത്തൊട്ടികളില്‍ മനുഷ്യന് ഭക്ഷണത്തിനായി സഞ്ചരിക്കുന്പോൾ മറ്റൊരിടത്ത് ലഹരിയുടെയും ആർഭാടത്തിന്റെയും കൂത്തരങ്ങ് മനുഷ്യന്റെ അന്തസ് നഷ്ടമാക്കുന്നു.
ആര്‍ത്തി നമ്മുടെ അന്തസും അഭിമാനവും നഷ്ടപ്പെടുത്തുകയാണ്. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ, അമാനുഷികമായ ലാഭങ്ങള്‍ക്കായി അതിവേഗം സഞ്ചരിക്കുന്ന ചുറ്റുപാടുകളില്‍ മനുഷ്യനിലെ ദൈവിക സാരാംശവും അന്തസും തിരിച്ചറിയപ്പെടണം.
ജീവിതയാത്രകളില്‍ പുതുസാധ്യതകളെ തെരയുവാന്‍ ഇടയാകണം. ജീവിത പ്രതിസന്ധികള്‍ ദൈവത്തില്‍ നിന്ന് ഓടി ഒളിക്കുവാനുള്ള മുഖാന്തിരമല്ല. അധീശത്വത്തെ ആരാധിക്കുന്ന ഈ ലോകത്തിൽ, ദൈവബോധവും നൈതിക ബോധങ്ങളും നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ നാം അശുദ്ധാത്മാവിന്റെ കൂടാരമായി മാറ്റപ്പെടുമെന്ന് റവ.മോളോ വിൽസൺ പറഞ്ഞു.
ഏകാധിപത്യത്തിന്റെ മറ്റൊരു വിവക്ഷയായി ജീവിതം മാറുന്നു. ദൈവരാജ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ നാമും ആത്മാവ് ബാധിച്ചവരാണ്. സ്വയം ഹനിക്കുന്ന ജീവിത്രക്രമങ്ങള് ഇന്ന് ശക്തിപ്പെടുന്നു. നാം സ്വയം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുമ്പോള്‍ അധികാരത്തിന് കീഴ്പ്പെടുന്ന ജീവിതയിടങ്ങള്‍ ശക്തിപ്പെടുന്നു. വ്യക്തിത്വ പ്രതിസന്ധി വിവരണത്തിന് ശേഷം പ്രവാചക അജപാലകനായി ക്രിസ്തുവിനെ പരിചയപ്പെടുത്തുന്നു. ലോകക്രമങ്ങള്ക്ക് എതിര്‍ത്ത് നില്ക്കുവാന് കഴിവുള്ള സഭയായി നാം മാറണം.
ഭൂതഗ്രസ്തന് വേദഭാഗത്തില്‍ ഭയന്നുവിറയ്ക്കുക മാത്രമല്ല, ആരാധനയുടെ ഭാവവും പ്രകടിപ്പിക്കുന്നു. അവന് ദൈവത്തെയും ദൈവഭാഷയും അറിയുന്നു. നമ്മുടെ ആരാധനരീതികളുടെ ചുവടുപ്പിടിച്ചാണ് പിശാച് നമ്മില്‍ വരുന്നത്. നമ്മുടെ ആരാധനയും പാരമ്പര്യത്തെയും ക്രമത്തും അറിയുന്ന എതിരാളി.
ഇതേ മാർഗത്തില്‍ സഭയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. വിവേചന ശക്തിയിലൂടെ ദൈവിക സാന്നിധ്യത്തെ തിരിച്ചറിയുന്നതിൽ ജാഗ്രത കാട്ടേണ്ട കാലഘട്ടമാണിതെന്നും റവ. മോളോ വിൽസൺ അഭിപ്രായപ്പെട്ടു. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ഇന്നലെ രാത്രി യോഗത്തിൽ യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പ്രസംഗിച്ചു. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത തുടങ്ങിയവരും പങ്കെടുത്തു.