നിധിൻ, ധനുഷ്, അജി, സഫറുള്ള ഖാൻ എന്നിവർ.
തിരുവല്ലം: ജെസിബി ഉപയോഗിച്ച് സ്വന്തം വസ്തുവില്‍നിന്നും മണ്ണുനീക്കം ചെയ്ത ഭൂവുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച നാലംഗ സംഘത്തെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ഹാര്‍ബര്‍ റോഡ് സ്വദേശി സഫറുള്ള ഖാന് (30) , കോളിയൂര്‍ മുട്ടയ്ക്കാട് കൈലിപ്പാറ സ്വദേശി ധനുഷ് (25), വിഴിഞ്ഞം തെന്നൂര്‍ക്കോണം കൈതവിളാകം സ്വദേശി അജി (25), കോളിയൂര്‍ മുട്ടയ്ക്കാട് ചിത്രാനഗര്‍ സ്വദേശി നിധിന് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോളിയൂരിനു സമീപത്തുള്ള വസ്തുവില്‍ നിന്നും കോവളം സ്വദേശി വിക്രമന് (54) ദിവസങ്ങളായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയായിരുന്നു.
സംഭവദിവസമായ വെള്ളിയാഴ്ച പകല്‍ വസ്തുവിനു സമീപത്തെത്തിയ പ്രതികള്‍ നാലുപേരും ചേര്‍ന്ന് വിക്രമനോട് പണം ആവശ്യപ്പെടുകയും നല്‍കാത്തതിനെത്തുടര്‍ന്ന് വിക്രമനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്നു വിക്രമന് തിരുവല്ലം പോലീസ് സ്റ്റേഷനിൽ പ്രതികള്‍ക്കെതിരെ പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികളെ നാലുപേരുയും പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവല്ലം എസ്എച്ച്ഒ ജെ.പ്രദീപിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ അരുണ്‍, മഹേഷ്, എസ്സിപിഒ പ്രദീപ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.