തിരുവനന്തപുരം: വിശുദ്ധ അന്തോനീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീർഥാടന കേന്ദ്രമായ വേളി സെന്റ് തോമസ് പള്ളിയിൽ ഫെബ്രുവരി ആറിനു 15ന് അവസാനിക്കുന്ന വിശുദ്ധ അന്തോനീസിന്റെ തിരുനാളിനോടനുബന്ധിച്ച് ആലോചനായോഗം ചേർന്നു.
കടകംപള്ളി സുരേന്ദ്രൻ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, കൗണ്‍സിലര്‍ സുധീഷ് കുമാര്‍, ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിന്, സഹവികാരി ഫാ. ടിനു ആല്ബിന് സേവ്യര്‍, ഇടവക സെക്രട്ടറി ആന്സലോണ് ഡോറസ്, ഇടവക കോ-ഓർഡിനേറ്റര്‍ ജോയി മാര്‍ഷന്‍, ട്രഷറര്‍ ലൂക്കോസ് ലാസര്‍, വൈസ് പ്രസിഡന്റ് ശശി ഐസക്, കണ്‍വീനര്‍ ബാബു ലോപ്പസ്, ഇടവക കമ്മിറ്റി അംഗങ്ങളായ ജോയി ജേക്കബ്, സുരിജി ബെഞ്ചമിന്‍, കെജിറ്റന് സേവ്യര്‍, സൂസി ജെറാള്‍ഡ്, ജൂഡിറ്റ് സന്തോഷ്, തോബിയാസ് റോക്കി, ജെസ്ലറ്റ് ജോണ്സണ്, ഡെല്ഫിന് ന്യൂട്ടന്, രാജന് ജോസഫ്, രജനി അനില്‍, ഷീജ പത്രോസ്, റോക്കി രാജു, സ്വപ്ന എഡ്വേര്‍ഡ്, മാഗ്ളിന് അലോഷ്യസ്, ജോണ്‍ സുരേഷ്, മറിയം സജന് എന്നിവര്‍ പങ്കെടുത്തു.
ഫെബ്രുവരി ആറിനു വൈകുന്നേരം സമൂഹ ബലിയോടെ ആരംഭിച്ചു വേളി ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിന് കൊടിയേറ്റുന്നതോടെ തിരുനാളിനു തുടക്കമാകും. തുടര്‍ ദിവസങ്ങളില്‍ വൈകുന്നേരം ജപമാല, നൊവേന, സമൂഹബലി എന്നിവ ഉണ്ടായിരിക്കും. ഫെബ്രുവരി 14നു ചെണ്ടമേളം, ബാന്‍ഡ് എന്നിവയുടെ അകമ്പടിയോടെ തിരുസ്വരൂപ പ്രദക്ഷിണം നടത്തും.
15നു ആഘോഷമായ പൊന്തിഫിക്കല്‍ സമൂഹബലിക്കു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന് റവ. ഡോ. ആർ. ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിക്കും.
കൃതജ്ഞതാദിനമായ 17നു വൈകുന്നേരം സമൂഹബലിക്ക് ശേഷം കൊടിയിറക്കുന്നതോടെ തിരുനാൾ സമാപിക്കും. തിരുനാളിനു മുന്നോടിയായി കോട്ടയം ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തില്‍ ഫാ. ജീന്‍സും സംഘവും നയിക്കുന്ന ഒരുക്ക ധ്യാനവും ഉണ്ടായിരിക്കും.