x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുജ ചന്ദ്രബാബു ലീഗില്‍: ഞെട്ടല്‍ മാറാതെ സിപിഎം


Published: January 23, 2026 06:30 AM IST | Updated: January 23, 2026 06:30 AM IST

പി.സനിൽകുമാർ

അഞ്ചല്‍ : പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു മുസ്‌ലിം ലീഗില്‍ ചേര്‍ന്ന സിപിഎം നേതാവ് സുജ ചന്ദ്രബാബു വഹിച്ചിട്ടുള്ള സ്ഥാനങ്ങള്‍ ചെറുതല്ല. ഗ്രാമപഞ്ചായത്ത് അംഗം, മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്‍റ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം, അഞ്ചല്‍ ഏരിയ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

അതുകൊണ്ടു തന്നെ എത്ര ന്യായീകരണങ്ങള്‍ നിരത്തിയാലും തള്ളിപ്പറഞ്ഞാലും സുജയുടെ രാജി ഒരിയ്ക്കലും നിസാരമായി കാണാന്‍ സിപിഎമ്മിനു കഴിയില്ല. അപ്രതീക്ഷിതമായിരുന്നു സുജ ചന്ദ്രബാബുവിന്‍റെ പാര്‍ട്ടി വിടല്‍. ഏരിയ ജില്ലാ നേതാക്കൾക്കും ഇത് സംബന്ധിച്ച് ഒന്നും തന്നെ അറിയില്ലാ എന്ന മറുപടിയാണ് ലഭിച്ചത്.

അടുത്ത സുഹൃത്തുക്കള്‍ പോലും ഒന്നും അറിഞ്ഞില്ല അന്വേഷിക്കട്ടെ എന്ന മറുപടിയായായിരുന്നു ആദ്യം നല്‍കിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വരെയും പാര്‍ട്ടിയില്‍ സജീവം. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് ഉള്‍പ്പെടെ സജീവമായിരുന്നു സുജാചന്ദ്രബാബു എന്ന വനിതാ നേതാവ്.

ഭര്‍ത്താവ് ചന്ദ്രബാബു ഇക്കഴിഞ്ഞ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. പാര്‍ട്ടിയില്‍ സുജാ ചന്ദ്രബാബുവും നേതൃത്വം തമ്മില്‍ ഏതെങ്കിലും തരത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന തരത്തില്‍ ഒരു വാര്‍ത്തകളും പുറത്തുവന്നിട്ടില്ല.

വാഗ്ദാനങ്ങള്‍ ഒന്നും ലഭിച്ചിട്ടല്ല പാര്‍ട്ടി വിട്ടതെന്ന് സുജ ചന്ദ്രബാബു പറയുമ്പോഴും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് മത്സരിച്ചിരുന്ന പുനലൂര്‍ മണ്ഡലത്തില്‍ നിന്നും സ്ഥാനാര്‍ഥിയായേക്കും എന്ന വാര്‍ത്ത ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. സിപിഎമ്മിന്‍റെ വർഗീയ നിലപാട് അടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്നു പറയുന്ന സുജ ചന്ദ്രബാബുവിനെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ഷാള്‍ അണിയിച്ചാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

കൊട്ടാരക്കരയില്‍ മുന്‍ എംഎല്‍എ അയിഷ പോറ്റി സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയതിന് പിന്നാലേ മറ്റൊരു പ്രമുഖ വനിതാ നേതാവ് കൂടി പാര്‍ട്ടി വിട്ടത്തിന്‍റെഞെട്ടലിലാണ് സിപിഎം.

പാര്‍ട്ടി ജില്ലാ നേതൃത്വം സുജാ ചന്ദ്രബാബുവിന്‍റെ പാര്‍ട്ടി മാറ്റത്തില്‍ വിശദീകരണ കുറിപ്പ് ഇറക്കിയിട്ടുണ്ടെങ്കിലും പ്രദേശികള്‍ തലത്തില്‍ കാര്യമായ പ്രതികരണം നേതാക്കളില്‍ നിന്നും ഉണ്ടായിട്ടില്ല.

 

Tags : Local News Nattuvishesham Kollam

Recent News

Up