x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രോബാഗ് പച്ചക്കറി കൃഷിയില്‍ വിജയഗാഥ എഴുതി സുമിത പ്രസാദ്


Published: January 12, 2026 03:50 AM IST | Updated: January 12, 2026 03:50 AM IST

പുല്ലാട് കൃഷ്ണപ്രസാദത്തിലെ ഗ്രോബാഗ് പച്ചക്കറി കൃഷിക്കൊപ്പം സുമിത പ്രസാദ്.

സതീഷ് കുമാര്‍

പുല്ലാട്: ഗ്രോബാഗ് പച്ചക്കറി കൃഷിയില്‍ സുമിത പ്രസാദിനു വിജയഗാഥ. അടുക്കളത്തോട്ടം മുറ്റത്തേക്കു മാറ്റിയപ്പോള്‍ കാബേജ്, കോളിഫ്ളവര്‍, തക്കാളി, പച്ചമുളക്, കോവല്‍ , പയര്‍, വെണ്ടക്ക, വഴുതനങ്ങ തുടങ്ങിയവയെല്ലാം ആവശ്യംപോലെ വിളവെടുത്തു വരികയാണ്. പുല്ലാട് കൃഷ്ണപ്രസാദത്തില്‍ സുമിത പ്രസാദ് കഴിഞ്ഞ 10 വര്‍ഷത്തോളമായി വിവിധയിനം കൃഷിരീതികള്‍ പരീക്ഷിച്ചുവരികയാണ്. ഇക്കാലയളവില്‍ സ്വന്തം വീട്ടാവശ്യത്തിനും അയല്‍വാസികള്‍ക്കുമൊക്കെ ആവശ്യമായ പച്ചക്കറി പൂര്‍ണമായി ഉത്പാദിപ്പിക്കുന്നുണ്ട്.

പത്തനംതിട്ട എല്‍ഐസിയുടെ എംഡിആര്‍ടി മെംബര്‍കൂടിയായ സുമിത തന്‍റെ കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങള്‍ സൗജന്യമായിട്ടാണ് ആവശ്യക്കാര്‍ക്കു നല്കുന്നത്. പച്ചക്കറി കൂടാതെ കപ്പ, വാഴ, ചേമ്പ്, ചേമ്പ് തുടങ്ങിയവയും വീടിനോടു ചേര്‍ന്ന സ്ഥലത്ത് കൃഷി ചെയ്യുന്നു. ഭര്‍ത്താവ് പ്രസാദ് കുമാര്‍ വിദേശത്താണ്. ചെന്നൈയില്‍ എന്‍ജിനീയറായി ജോലി ചെയ്യുയാണ് മകള്‍ അനഘ പ്രസാദ്. വെണ്ണിക്കുളം സെന്‍റ് ബഹനാന്‍സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ അര്‍ജുന്‍ പി. നായരാണ് അമ്മയെ കൃഷിയില്‍ സഹായിക്കാനുള്ളത്.

ജൈവപച്ചക്കറി കൃഷി ഉത്പാദനമാണ് ലക്ഷ്യം. ഗ്രോബാഗിലാകുമ്പോള്‍ കീടങ്ങളുടെ ശല്യത്തെ വേഗത്തില്‍ പ്രതിരോധിക്കാനാകുമെന്ന് സുമിത പറഞ്ഞു. എന്നിരുന്നാലും പ്രത്യേക ശ്രദ്ധ എല്ലാദിവസവും നല്‍കിയേ മതിയാകൂ. വളവും വെള്ളവും കൃത്യമായി നല്‍കണം. വീട്ടമ്മമാരെ സംബന്ധിച്ച് ഇത്തരം പച്ചക്കറി കൃഷികള്‍ തുടങ്ങുന്നത് ആരോഗ്യദായകവും മാനസികോല്ലാസം പകരുന്നതുമാണെന്നതിലും സുമിതയ്ക്കു സംശയമില്ല.

Tags : Local News Nattuvishesham Pathanamthitta Agriculture

Recent News

Up