x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊടുംചൂടിന് ആശ്വാസമായി വേനൽമഴ; കർഷകർക്ക് പ്രതീക്ഷയുടെ നനവ്


Published: February 19, 2026 06:01 AM IST | Updated: February 19, 2026 06:01 AM IST

ബത്തേരിയിൽ അപ്രതിക്ഷീതമായി പെയ്ത വേനൽ മഴ.

സുൽത്താൻ ബത്തേരി: ജില്ലയിൽ അനുഭവപ്പെട്ട കടുത്ത വേനൽച്ചൂടിന് ആശ്വാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ പെയ്തു. ഇടിയോടുകൂടിയ ശക്തമായ മഴ ലഭിച്ചതോടെ അന്തരീക്ഷ താപനില ഗണ്യമായി താഴ്ന്നു. ദീർഘകാലമായി മഴ കാത്തിരുന്ന കർഷകർക്കും ഈ വേനൽമഴ പ്രതീക്ഷയായി. വിളവെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ പുതിയ കൃഷികൾക്ക് കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത മഴ അനുകൂലമാണെന്ന് കർഷകർ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ജില്ലയിൽ മഴ ലഭിച്ചതോടെ വരൾച്ചാ ഭീഷണിയിലായിരുന്ന കൃഷിയിടങ്ങൾക്കു ജീവൻ പകരാനാകുമെന്നാണ് പ്രതീക്ഷ.

വേനൽചൂട് രൂക്ഷമായതിനെ തുടർന്ന് ജലക്ഷാമം അനുഭവപ്പെട്ട പ്രദേശങ്ങളിലും മഴ ആശ്വാസമായി. വരുന്ന ദിവസങ്ങളിലും സമാനമായ മഴ ലഭിച്ചാൽ അടുത്ത സീസണിൽ മികച്ച വിളവെടുപ്പ് സാധ്യമാകുമെന്നാണ് കർഷക പറയുന്നത്.

Tags : Local News Nattuvishesham Wayanad

Recent News

Up