മാടന്നട ജംഗ്ഷനിൽ കുറ്റവിചാരണ യാത്രയ്ക്കു നൽകിയ സ്വീകരണയോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രസംഗിക്കുന്നു.
കൊല്ലം: നഗരത്തിന്റെ വികസന മുരടിപ്പിനു കാരണം ദീര്‍ഘകാലത്തെ ഇടതുഭരണമാണെന്നു എൻ.കെ. പ്രേമചന്ദ്രൻ എംപി. പഞ്ചായത്തിലെ ജനങ്ങള്‍ക്കു ലഭിക്കുന്ന സൗകര്യങ്ങള്‍ പോലും കോര്‍പ്പറേഷനായ കൊല്ലം നിവാസികള്‍ക്കു നിഷേധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിന്റെ കുറ്റവിചാരണയാത്രയ്ക്ക് മാടന്നട ജംഗ്ഷന്, ഉളിയക്കോവില്‍, ആശ്രാമം ഇഎസ്ഐ ജംഗ്ഷന്, ഹൈസ്കുള് ജംഗ്ഷന്, ആണ്ടാമുക്കം, വാടി ജംഗ്ഷന് എന്നിവിടങ്ങളില്‍ നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കോര്പ്പറേഷന് റോഡുകളും കോര്‍പ്പറേഷന്റെ അധീനതയില്‍വരുന്ന ഇതര സ്ഥാപനങ്ങളും ഉപയോഗയോഗ്യമല്ലാത്ത വിധം തരംതാഴ്ന്നിരിക്കുന്നു. ജനകീയവിഷയങ്ങളില്‍ മുഖം തിരിഞ്ഞുനില്‍ക്കുന്ന കോര്പ്പറേഷന് ഭരണാധികാരികള്‍ ജനക്ഷേമത്തേക്കാള്‍ ഏറെ പ്രാധാന്യം നല്‍കുന്നത് അഴിമതിക്കും സ്വജനപക്ഷപാതത്തിനുമാണ്. ദുര്‍ഭരണത്തിനെതിരെ ജനങ്ങള്‍ നല്കുന്ന ശക്തമായ താക്കീതായിരിക്കും കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫലമെന്നും എംപി പറഞ്ഞു.
കുറ്റവിചാരണ യാത്രയില്‍ ജാഥാംഗങ്ങളായ അഡ്വ. ബിന്ദുകൃഷ്ണ, എ.കെ. ഹഫീസ്, നൗഷാദ്, യൂനുസ് എന്നിവരും പങ്കെടുത്തു. പി.വി അശോക് കുമാറിന്റെ അധ്യക്ഷതയില്‍ കൂടി സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ ഉദ്ഘാടനം ചെയ്തു. സിപിഎം പിണറായി വിലാസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയെന്നു കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീര്‍ പറഞ്ഞു.