x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

15 വർഷത്തെ കാത്തിരിപ്പിന് കർട്ടൻ വീണു : നെടുമ്പാശേരിയിൽ ‘ട്രെയിനും സ്റ്റോപ്പാകും’


Published: October 30, 2025 04:35 AM IST | Updated: October 30, 2025 04:35 AM IST

വിമാനത്താവളത്തിനു പിന്നിൽ നിർദിഷ്ട റെയിൽവേ സ്റ്റേഷനു സമീപത്തെ പാളത്തിലൂടെ ട്രെയിൻ കടന്നുപോകുന്നു.

നെടുമ്പാശേരി: നെടുമ്പാശേരിയിൽ റെയിൽവെ സ്റ്റേഷൻ യാഥാർഥ്യമാകുന്നത് നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ . 2010 ൽ ഇ. അഹമ്മദ് കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ നെടുമ്പാശേരിയിൽ റെയിൽവെ സ്റ്റേഷൻ നിർമാണത്തിന് തുക അനുവദിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ പലവിധ കാരണങ്ങളാൽ പിന്നീട് ഈ പദ്ധതി മുടങ്ങിപ്പോവുകയായിരുന്നു. ഇപ്പോൾ വിമാനത്താവളത്തോട് ചേർന്ന് റെയിൽവെ സ്റ്റേഷൻ നിർമിക്കാൻ റെയിൽവെ മന്ത്രാലയം അനുമതി നൽകിയതോടെ ഈ വർഷം തന്നെ നിർമാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1999 ൽ നെടുമ്പാശേരിയിൽ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതു മുതൽ ഇവിടെ റെയിൽവെ സ്റ്റേഷൻ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. കരിയാട് - മറ്റൂർ റോഡിൽ അകപ്പറമ്പ് റെയിൽവേ ഗേറ്റിനോടു ചേർന്നാണ് ആദ്യം റെയിൽവെ സ്റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ സ്ഥലത്ത് നിന്നും 500 മീറ്ററോളം മാറിയാണ് ഇപ്പോഴത്തെ നിർമാണത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിന്നും വിമാനത്താവളത്തിലേക്ക് വേഗത്തിൽ എത്തിച്ചേരാനാകും.

ഇവിടെ റെയിൽവെ സ്റ്റേഷൻ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം റെയിൽവേയ്ക്കുണ്ടെങ്കിലും കൂടുതൽ സ്ഥലം ആവശ്യമായി വന്നാൽ വിട്ടു നൽകാൻ തയാറാണെന്ന് സിയാൽ അറിയിച്ചിട്ടുണ്ട്. ഭാവിയിലെ വികസനത്തിന് നിർദിഷ്ട റെയിൽവെ സ്റ്റേഷന്‍റെ കിഴക്കും പടിഞ്ഞാറുമായി കിടക്കുന്ന സിയാലിന്‍റെ ഭൂമിയും ലഭ്യമാണ്. നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ജലപാത കൂടി യാഥാർഥ്യമായാൽ വ്യോമ, റെയിൽ, റോഡ്, ജലഗതാഗത സംവിധാനങ്ങൾ സംഗമിക്കുന്ന ഇന്ത്യയിലെ ആദ്യ വിമാനത്താവളമായി കൊച്ചി മാറും. ആധുനിക സൗകര്യങ്ങളോടെയാണ് റെയിൽവെ സ്റ്റേഷൻ ഒരുങ്ങുന്നത്. വിശാലമായ റെയിൽവെ സ്റ്റേഷൻ കെട്ടിടം, ഹൈലെവൽ പ്ലാറ്റ്‌ഫോം, ഫുട് ഓവർബ്രിഡ്ജ്, പ്ലാറ്റ്‌ഫോമിനു മുകളിലേക്കുള്ള ലിഫ്റ്റ് കണക്ടിവിറ്റി ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും.

നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരികയും പോകുകയും ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഈ റെയിൽവെ സ്റ്റേഷൻ ഏറെ സഹായകരമാകും. പ്രധാന ദീർഘദൂര ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കും.
റെയിൽവെ സ്റ്റേഷൻ കൂടി നിലവിൽ വരുന്നതോടെ വിമാനത്താവളത്തിൽനിന്ന് സംസ്ഥാനത്തെ ഏത് നഗരത്തിലേക്കും എളുപ്പത്തിൽ എത്താൻ കഴിയുമെന്നതിനാൽ ടൂറിസം മേഖലയിലും വൻ കുതിച്ചുചാട്ടം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags : Nedumbassery Local News Ernakulam

Recent News

Up