x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഗ്ദാനങ്ങള്‍ നല്‍കി ഇടുക്കിക്കാരെ എല്‍ഡിഎഫ് സര്‍ക്കാര്‍ വഞ്ചിച്ചു: വി.ഡി. സതീശന്‍


Published: February 24, 2026 12:00 AM IST | Updated: February 24, 2026 12:00 AM IST

നെടുങ്കണ്ടത്ത് എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പ്രവര്‍ത്തകര്‍ തോളിലേറ്റി വേദിയിലെത്തിക്കുന്നു.

നെടുങ്കണ്ടം: വാഗ്ദാനങ്ങള്‍ നല്‍കി ഇടുക്കിക്കാരെ എല്‍ഡിഎഫ് സര്‍ക്കാര്‍ വഞ്ചിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പുതുയുഗയാത്രയ്ക്ക് നെടുങ്കണ്ടത്ത് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍ കട്ടപ്പനയില്‍ നേരിട്ടെത്തി 18,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഇത് പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കി.

ജില്ലയിലെ കര്‍ഷകരോടും ഇതേ നയമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് കര്‍ഷകരെ കുടിയൊഴിപ്പിക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഭൂപ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുമെന്നും ഉപാധിരഹിത പട്ടയം എല്ലാവര്‍ക്കും നല്‍കുമെന്നും സിഎച്ച്ആര്‍ വനഭൂമിയല്ലെന്ന നിലപാട് സ്വീകരിക്കുകയും കോടതിയില്‍ ഇതിനാവശ്യമായ സത്യവാങ്മൂലം നല്‍കുമെന്നും സതീശന്‍ പറഞ്ഞു.

നെടുങ്കണ്ടത്ത് എത്തിച്ചേര്‍ന്ന പുതുയുഗയാത്രയ്ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്. നെടുങ്കണ്ടം ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിയോജക മണ്ഡലത്തിനു കീഴില്‍വരുന്ന 10 പഞ്ചായത്തുകളില്‍നിന്നായി അയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

നെടുങ്കണ്ടത്ത് എത്തിച്ചേര്‍ന്ന വി.ഡി. സതീശനെ പഞ്ചായത്ത് ജംഗ്ഷനില്‍നിന്നു തുറന്ന ജീപ്പില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കിഴക്കേക്കവലയിലെ സമ്മേളന വേദിയില്‍ എത്തിച്ചത്.

തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനത്തില്‍ യുഡിഎഫ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം ചെയര്‍മാന്‍ എം.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. എം.കെ. പ്രേമചന്ദ്രന്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സംസ്ഥാന ചെയര്‍മാന്‍ അടൂര്‍ പ്രകാശ് എംപി, ഡീന്‍ കുര്യാക്കോസ് എംപി, നേതാക്കളായ ബി.ആര്‍.എം. ഷഫീര്‍, ഷാനിമോള്‍ ഉസ്മാന്‍, വി.കെ. ശ്രീകണ്ഠന്‍ എം.പി, ജോസഫ് വാഴയ്ക്കന്‍, റോയി കെ. പൗലോസ്, ജോയി വെട്ടിക്കുഴി, ജോസ് പൊട്ടംപ്ലാക്കല്‍, അഡ്വ. ഇ.എം. ആഗസ്തി, ഇബ്രാഹിംകുട്ടി കല്ലാര്‍, എം.എന്‍. ഗോപി, സേനാപതി വേണു, ജി. മുരളീധരന്‍, സി.എസ്. യശോധരന്‍, ബെന്നി തുണ്ടത്തില്‍, കെ.എസ്. ശിവന്‍, ഫിലിപ് ജോസഫ്, നിഷാ സോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അടിമാലി: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര ഇടുക്കി ജില്ലയിൽ പ്രവേശിച്ചു. അടിമാലിയിൽ ആദ്യ സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിനെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. യുഡിഎഫ്, ഇപ്പോൾ വെറും പ്രതിപക്ഷം മാത്രമല്ലെന്നും ജനങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിച്ച് അധികാരത്തില്‍വരേണ്ട മുന്നണിയായി മാറിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

യുഡിഎഫ് സംസ്ഥാന നേതാക്കളും യുഡിഎഫ് ജില്ലാ നേതൃത്വവും സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് അടിമാലിയില്‍ വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍, ആദിവാസി ഗോത്രസംഘടനാ പ്രതിനിധികള്‍, വ്യാപാരികള്‍, ദളിത് സംഘടനാ നേതാക്കള്‍, തോട്ടം തൊഴിലാളികള്‍ എന്നിവരുമായി ജില്ലയിലെ വികസന പ്രശ്‌നങ്ങളും ഭൂപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. അടിമാലി ക്ലബ് ഹാളിലായിരുന്നു പരിപാടി.

Tags : The LDF government deceived nattuvishesham local news

Recent News

Up