x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെയില്‍വേ സ്‌റ്റേഷനില്‍ തെരുവുനായ ശല്യം രൂക്ഷം


Published: February 21, 2026 05:56 AM IST | Updated: February 21, 2026 05:56 AM IST

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായകൾ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനില്‍ കയറി പറ്റാനുള്ള ധൃതിക്കൊപ്പം തെരുവുനായകളെയും പേടിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. തെരുവുനായ ആക്രമണത്തെ ഭയന്നാണ് യാത്രക്കാർ ഒന്ന് മുതൽ നാല് വരെയുള്ള പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്. പ്ലാറ്റ്ഫോമുകളെല്ലാം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. റെയില്‍വേ സ്‌റ്റേഷന് പുറത്ത് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതുമൂലം പ്ലാറ്റ്ഫോമുകളിലേക്ക് ചേക്കേറിയിരിക്കുകയാണിവ.

ദിവസവും ആയിരക്കണക്കിന് പേരാണ് സ്റ്റേഷനിൽ എത്തുന്നത്.ട്രെയിൻ കയറുന്നതുവരെ ഭീതിയിൽ കഴിയേണ്ട അവസ്ഥയിലാണ് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍. പ്ലാറ്റ്ഫോമിൽനിന്ന് ഭക്ഷണം കഴിക്കുന്നതും ബുദ്ധിമുട്ടിലായി. രാത്രിയായാൽ നഗരത്തിന്‍റെ വിവിധയിടങ്ങളിൽനിന്ന് നായ്ക്കൾ കൂട്ടത്തോടെയാണ് എത്തുന്നത്. പ്ലാറ്റ്ഫോമിലെ ചവറ്റുകൊട്ടയിലെ ഭക്ഷ്യമാലിന്യങ്ങൾ പുറത്തിടുന്നതും പതിവായി. സ്റ്റേഷൻ പരിസരത്ത് പലയിടങ്ങളിലും മാലിന്യം പെരുകുന്നതാണ് നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതിന് കാരണമാണെന്ന് യാത്രക്കാരൻ പറഞ്ഞു.

പ്ലാറ്റ്ഫോമുകളിലും സ്റ്റേഷനകത്ത്‌ ടിക്കറ്റ് കൗണ്ടറിന്‌ സമീപത്തും പുറത്ത് പാര്‍ക്കിംഗ് ഏരിയകളിലും കറങ്ങിത്തിരിയുന്ന നായ്‌ക്കള്‍ പലതും അക്രമസ്വഭാവമുള്ളതാണ്. യാത്രക്കാര്‍ക്ക് കടിയേറ്റ സംഭവവും ഉണ്ടായിരുന്നു. തെരുവുനായ്ക്കളുടെ ശല്യത്തിൽ പരാതികൾ നൽകിയെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായില്ല.

അതേസമയം കോഴിക്കോട് കോര്‍പറേഷനും സംഭവത്തില്‍ തുല്യ ഉത്തരവാദിത്തമാണുള്ളതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ട്രെയിന്‍ യാത്രക്കാരുടെ സംഘടനകളും നിരവധി തവണ വിഷയം അധികൃതരുടെ ശ്രദ്ധതയില്‍പെടുത്തിയിട്ടും കാര്യമുണ്ടായിട്ടില്ല. കോര്‍പറേഷന്‍ നടപ്പിലാക്കുന്ന തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതി പൂര്‍ണ വിജയത്തില്‍ എത്തിയിട്ടില്ല.

Tags : Local News Nattuvishesham Kozhikode

Recent News

Up