x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈവരാജ്യ ശുശ്രൂഷ ചാലകശക്തി: ഡോ. ക്ലിയോഫസ് ജെ. ലാറു


Published: February 15, 2026 03:42 AM IST | Updated: February 15, 2026 03:42 AM IST

മാരാമൺ കൺവൻഷനിൽ ഉച്ചകഴിഞ്ഞു നടന്ന യോഗത്തിൽ ഡോ. ക്ലിയോഫസ് ജെ. ലാറു പ്രസംഗിക്കുന്നു.

മാരാമൺ: ദൈവരാജ്യത്തിന്‍റെ ശുശ്രൂഷ ആയാസരഹിതമല്ല, മറിച്ച് അതൊരു ചാലകശക്തിയാണെന്ന് ഡോ. ക്ലിയോഫസ് ജെ. ലാറു. മാരാമൺ കൺവൻഷനിൽ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകം അതിന്‍റെ എല്ലാ പുതിയ സാധ്യതകളിലൂടെയും കടന്നുപോകുന്ന കാലത്ത്, മനുഷ്യന്‍റെ വേലയും ഇടങ്ങളും, കാഴ്ചകളും, കാഴ്ചപ്പാടുകളും പുനഃക്രമികരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്. കൊയ്ത്ത് വളരെയും വേലക്കാര്‍ വിരളവും എന്ന് ചിന്തിക്കുന്ന കാലത്ത്, അതിനെ ഒന്ന് പുനര്‍വായന ചെയ്യേണ്ടത് നമ്മുടെ കടമയാണ്. വേലക്കാര്‍ അനേകരെങ്കിലുംകൊയ്ത്തും വേലസ്ഥലങ്ങളും ഉണ്ടോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. ശുശ്രൂഷയില്‍ സംഘര്‍ഷങ്ങള്‍ ആദ്യനാളുകളില്‍ ഉണ്ടാവുക സ്വഭാവികമാണ്. എന്നിരുന്നലും കൊഴിഞ്ഞുപോകുന്ന ഇടങ്ങളില്‍ കൊയ്ത്തായി മാറുകയെന്നത് ക്രൈസ്തവ ധർമമാണെന്ന് ക്ലിയോഫസ് ജെ. ലാറു പറഞ്ഞു.

ഭവനങ്ങളിലും ക്രിസ്തുവഴികളിലും ഉറച്ചു നിൽക്കാനും ക്രിസ്താനുഭവങ്ങളോടു പൊരുത്തപ്പെടാനും ദൈവരാജ്യ ശുശ്രൂഷ കാരണമാകണം. കഴിവുകള്‍ക്കും സാഹചര്യങ്ങള്‍ക്കും അപ്പുറം അതിനോടുചേരുവാനും പുതുസാക്ഷ്യമാതൃകകളും അനേകരെ ചേര്‍ക്കുന്ന അനുഭവം ഉണ്ടാകുവാനും സാധിക്കണം.

ജീവിതങ്ങള്‍ ദൈവകരങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മനോഹരപാത്രമായി തീരും. അത് സമര്‍പ്പണത്തിന്‍റെ ചിന്തയിലും മനസിലും ചേർക്കുമ്പോള്‍ പുതുവാതായനങ്ങള്‍ തുറക്കപ്പെടും. മനോഹരമായ സാക്ഷികളായി തീരുമ്പോൾ, അനേകരില്‍ വെളിച്ചം പുലരുമെന്ന് ഡോ. ക്ലിയോഫസ് അഭിപ്രായപ്പെട്ടു. ഡോ.ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up