കോത്തല: കെകെ റോഡിൽ 12-ാം മൈൽ കുരിശുകവലയിൽ സംരക്ഷണ ഭിത്തിയില്ലാത്തത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുവെന്ന് ആക്ഷേപം. ഒരു വർഷം മുന്പ് വാഹനം ഇടിച്ചാണ് കലുങ്കു തകർന്നത്. ഇതോടെയാണ് അപകടമേഖലയായത്. വളവിനോടു ചേർന്നുള്ള ഭാഗമായതിനാൽ അപകടങ്ങൾ പതിവാണ്. എട്ടടി താഴ്ച്ചയാണ് ഈ ഭാഗത്തുള്ളത്. കൂടാതെ റോഡിന് വീതിയുമില്ല. കാടു മൂടി കിടക്കുന്നതിനാൽ കാൽനട യാത്രക്കാർക്കും ജീവനു ഭീഷണിയാണിവിടം.
ഓട്ടോറിക്ഷ താഴ്ചയിലേക്കു മറിഞ്ഞതാണ് അവസാനത്തെ അപകടം. മറുവശത്തും അപകടഭീഷണിയുണ്ടെങ്കിലും മുന്നറിയിപ്പ് തൂണുകൾ സ്ഥാപിച്ചിരിക്കുന്നതാണ് ഏക ആശ്വാസം. ഹൈവേ അഥോറിറ്റി സ്ഥലം സന്ദർശിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും വലിയ വാഹനങ്ങൾ ഒന്നിച്ചെത്തുമ്പോൾ ഭയമാണെന്നും സൈഡ് നൽകുമ്പോൾ അപകടത്തിൽപ്പെടുന്നതാണ് പതിവെന്നും നാട്ടുകാർ പറയുന്നു. ഒട്ടേറെ അപകടങ്ങളുണ്ടായിട്ടും സംരക്ഷണ ഭിത്തിയെന്ന ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
Tags : nattu vishesham protective wall