x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊമ്മന്‍കുത്തില്‍ പാലം നിര്‍മാണം അനിശ്ചിതത്വത്തില്‍


Published: February 22, 2026 10:37 PM IST | Updated: February 22, 2026 10:37 PM IST

തൊടുപുഴ: സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും തൊമ്മന്‍കുത്തില്‍ കണ്ണാടിപ്പുഴയ്ക്കു കുറുകെ പാലം നിര്‍മിക്കാന്‍ കഴിയാതെ കെഎസ്ടിപി. പാലം നിര്‍മിക്കാനുള്ള രണ്ടാംഘട്ട അനുമതി ലഭിച്ച് ഒരു മാസമാകാറായിട്ടും സ്ഥലം വിട്ടുനല്‍കാനുള്ള അനുമതി നല്‍കാന്‍ വനം വകുപ്പ് തയാറായിട്ടില്ല.

ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഒടുവിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെയും സംസ്ഥാന വനം-വന്യജീവി വകുപ്പിന്‍റെയും അനുമതി ലഭിച്ചത്. ഇതിനായി ആദ്യം 1.21 ലക്ഷം രൂപയും രണ്ടാമത് 6.2 ലക്ഷം രൂപയും കെഎസ്ടിപി പരിവേഷ് പോര്‍ട്ടല്‍വഴി അടച്ചിരുന്നു. ഇതോടെയാണ് രണ്ടാംഘട്ട അനുമതി ലഭിച്ചത്.

കഴിഞ്ഞ ജനുവരി 27നാണ് വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് അനുമതി നല്‍കി ഉത്തരവായത്. തുടര്‍ന്ന് ഫെബ്രുവരി 10ന് പാലം നിര്‍മാണത്തിനായി ഭൂമി വിട്ടുനല്‍കാനുള്ള ഉത്തരവ് വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കി.ഇതോടെ പാലം നിര്‍മാണത്തിനുള്ള എല്ലാ തടസങ്ങളും നീങ്ങിയെന്ന് കരുതിയിരിക്കെയാണ് കോതമംഗലം ഡിഎഫ്ഒ തനിക്ക് ഔദ്യോഗികമായി ഉത്തരവ് ലഭിച്ചിട്ടില്ലെന്നും ഇതു കിട്ടിയാല്‍ മാത്രമേ സ്ഥലം വിട്ടുനല്‍കിയുള്ള കത്ത് നല്‍കാന്‍ കഴിയൂ എന്ന നിലപാട് സ്വീകരിച്ചത്.

ഉത്തരവിന്‍റെ പകര്‍പ്പ് നല്‍കാന്‍ കെഎസ്ടിപി തയാറായെങ്കിലും സര്‍ക്കാരില്‍നിന്ന് ഔദ്യോഗികമായ അറിയിപ്പ് തനിക്ക് നേരിട്ട് ലഭിച്ചാലേ സ്ഥലം കൈമാറൂ എന്ന നിലപാട് ഡിഎഫ്ഒ സ്വീകരിച്ചതോടെ പാലം നിര്‍മാണം അനിശ്ചിതത്വത്തിലായി. നിസാര കാരണങ്ങളും സര്‍ക്കാര്‍ നൂലാമാലകളും ചട്ടങ്ങളും പറഞ്ഞ് പാലം നിര്‍മാണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ഉത്തരവ് നേരിട്ടു നല്‍കിയിട്ടും ഇത് കണ്ടു ബോധ്യപ്പെടാന്‍ കഴിയാത്ത ഉദ്യോഗസ്ഥ നിലപാട് പാലം നിര്‍മാണം നീട്ടിക്കൊണ്ടു പോയി കരാര്‍ തുക വര്‍ധിപ്പിക്കാനാണെന്നും ഇവര്‍ പറഞ്ഞു. പാലം നിര്‍മിക്കാനുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സര്‍ക്കാര്‍ സംവിധാനം വഴി ഓഫീസില്‍ ലഭിച്ചാല്‍ വൈകാതെ സ്ഥലം കൈമാറിയുള്ള കത്ത് നല്‍കുമെന്നാണ് വനംവകുപ്പ് പറയുന്നത്.

Tags : Thommankut bridge nattuvishesham local news

Recent News

Up