പുലിയെ പിടിക്കുന്നതിനു വാക്കോടനിൽ സ്ഥാപിച്ച കൂട്.
കല്ലടിക്കോട്: കുടിയേറ്റ മേഖലയായ നിരവ് വാക്കോടൻ ഭാഗത്തെ വന്യമൃഗശല്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി പുലികളെ പിടിക്കാൻ കൂട് സ്ഥാപിച്ചു. വാക്കോടൻ ആക്കാമറ്റം ജോർജ് ജോസഫിന്റെ കൃഷിയിടത്തിലാണു കൂട് സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം ജോർജിന്റെ എട്ടുആടുകളെ ആക്രമിക്കുകയും ആറെണ്ണത്തെ കൊല്ലുകയും രണ്ടെണ്ണത്തെ കൊണ്ടുപോകുകയും ചെയ്തിരുന്നു.
കത്തോലിക്ക കോൺഗ്രസ് ഉൾപ്പടെയുള്ള സാമുദായിക സംഘടനകളും മറ്റുകർഷക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഡിഎഫ്ഒ കെ. മനോജിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും കെ. ശാന്തകുമാരി എംഎൽഎയും സ്ഥലത്തെത്തിയിരുന്നു.
എംഎൽഎയുടെ നിർദേശത്തെ തുടർന്നാണ് പ്രദേശത്ത് കൂടും കാമറയും സ്ഥാപിച്ചത്. ജോർജിന്റെ വീടിനു മുകൾഭാഗത്ത് തോട്ടത്തിൽ മേയാൻ വീട്ടിരുന്ന ആടുകളെയാണ് വന്യമൃഗങ്ങൾ ആക്രമിച്ചത്.
ആടുകൾ നഷ്ടമായ ഉടമയ്ക്ക് നിയമപരമായ നഷ്ടപരിഹാരം നൽകുമെന്നും അധികാരികൾ പറഞ്ഞു. പ്രദേശത്തെ വനമേഖലയിലെ അടിക്കാടുകൾ വെട്ടി നീക്കംചെയ്യണമെന്നു കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് ബോബി പൂവത്തിങ്കൽ ആവശ്യപ്പെട്ടു.
Tags : Vakodon nattuvishesham local news