x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുതുവര്‍ഷം മുതല്‍ രാമനാട്ടുകര- വെങ്ങളം ദേശീയപാതയില്‍ ടോള്‍ പിരിവ്


Published: December 31, 2025 07:42 AM IST | Updated: December 31, 2025 07:42 AM IST

കോഴിക്കോട്: പുതുവര്‍ഷ പുലരി മുതല്‍ ദേശീയപാത 66ല്‍ കോഴിക്കോട് വെങ്ങളം- രാമനാട്ടുകര റീച്ചില്‍ ടോള്‍പിരിവ് തുടങ്ങും. ടോള്‍ നിരക്കിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കി. ഇന്ന് അര്‍ധരാത്രി 12ന് ശേഷം ടോള്‍ പിരിവ് തുടങ്ങാനാണ് ദേശീയപാത അഥോറിറ്റിയുടെ തീരുമാനം. ടോള്‍നിരക്ക് ഉടന്‍ വിജ്ഞാപനം ചെയ്യും.

പന്തീരാങ്കാവിലെ ടോള്‍പ്ലാസയുടെ പേര് ഒളവണ്ണ ടോള്‍ പ്ലാസ എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹുളി എന്ന കമ്പനിയാണ് മൂന്നുമാസത്തേക്ക് ടോള്‍പിരിവ് നടത്തുക. തുടര്‍ന്ന് ഒരുവര്‍ഷത്തേക്കുള്ള ടോള്‍ പിരിവിന് പുതിയ ടെന്‍ഡര്‍ ക്ഷണിക്കും. ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് 340 രൂപയുടെ പാസ് എടുത്താല്‍ ഒരുമാസംമുഴുവന്‍ എത്രതവണ വേണമെങ്കിലും യാത്രചെയ്യാം. നാഷണല്‍ പെര്‍മിറ്റ് അല്ലാത്ത കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ചെയ്ത കമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും ഇളവുണ്ട്.

കാര്‍, ജീപ്പ്, ചെറിയ വാന്‍ എന്നിവക്ക് ഒരു വശത്തേയ്ക്ക് കടന്നുപോകാന്‍ 90 രൂപ നല്‍കണം. 24 മണിക്കൂറിനകം തിരിച്ചുവന്നാല്‍ 45 രൂപ കൂടി അധികം നല്‍കിയാല്‍ മതി. ആകെ 135 രൂപ. മിനിബസ്, ചെറിയ ചരക്കുലോറി എന്നിവയ്ക്ക് ഒരുവശത്തേയ്ക്ക് 145 രൂപയാണ്. 24 മണിക്കൂറിനകം തിരിച്ചുവന്നാല്‍ 70 രൂപ കൂടി ഈടാക്കും.

ആകെ 215 രൂപ. ബസ്, ട്രക്ക് എന്നിവയ്ക്ക് 300 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 24 മണിക്കൂറിനകം തിരിച്ചുവന്നാല്‍ 155 അധികമായി ഈടാക്കും. മൊത്തം തുക 455. ത്രീ എക്‌സ്എല്‍ ട്രക്കുകള്‍ 330 രൂപ നല്‍കണം. തിരിച്ചുവന്നാല്‍ 165 കൂടി ചേര്‍ത്ത് ആകെ 495 രൂപ. എച്ച്സിഎം, എംഎംവി ട്രക്കുകള്‍ക്ക് 475 രൂപയാണ് നല്‍കേണ്ടത്. തിരിച്ചുവന്നാല്‍ 235 കൂടി നല്‍കണം. അമിതവലുപ്പമുള്ള വാഹനങ്ങള്‍ നല്‍കേണ്ടത് 575 രൂപയാണ്. തിരിച്ചുവന്നാല്‍ 290 രൂപ കൂടി ഈടാക്കും.

2021 ഓഗസ്റ്റ് 15 ന് ആരംഭിച്ച വെങ്ങളം രാമനാട്ടുകര റീച്ചിന്‍റെ നിര്‍മാണം പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുണ്ട്. ഈ റീച്ചില്‍ 28.4 കിലോമീറ്ററാണ് റോഡിന്‍റെ നീളം. 1700 കോടിയോളം രൂപ ചെലവിട്ടാണ് ഈ റീച്ചിന്‍റെ നിര്‍മാണം പൂര്‍ത്തിയായത്.

സംസ്ഥാനത്തെ ദേശീയപാത നിര്‍മാണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു കിലോമീറ്ററിന് 63 കോടിയിലധികം രൂപ ചെലവഴിച്ചാണ് രാമനാട്ടുകര- വെങ്ങളം റീച്ച് പുര്‍ത്തിയാക്കിയത്. ഈ റീച്ചില്‍ വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, ഹൈലൈറ്റ് മാള്‍, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളില്‍ ഫ്‌ളൈ ഓവറുകളുണ്ട്.

നിര്‍മാണം നടത്തിയ കെഎംസി കണ്‍സ്ട്രക്‌ഷന്‍സ് തന്നെ 15 വര്‍ഷത്തേക്ക് പാതയുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കണമെന്നാണ് കരാര്‍. ടോള്‍പ്ലാസയുടെ പ്രവര്‍ത്തനത്തിനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആംബുലന്‍സ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവ ടോള്‍ പ്ലാസയോടനുബന്ധിച്ച് ഉണ്ടായിരിക്കും. അമിത വേഗതയും മറ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ ദേശീയപാതയില്‍ വിവിധ ഭാഗങ്ങളിലായി കാമറകളും സജ്ജീകരിച്ചിട്ടുണ്ട്.

Tags : nattu vishesham Toll collection New Year

Recent News

Up