മഞ്ചേരി:പട്ടികജാതിക്കാരായ പിതാവിനെയും മകളെയും മർദിച്ചെന്ന കേസിൽ രണ്ട് പ്രതികൾക്ക് തടവ് ശിക്ഷ. എസ്സി, എസ്ടി പ്രത്യേക കോടതിയുടേതാണ് നടപടി. കേസിലെ ഒന്നാം പ്രതി കരിപ്പൂർ കാരക്കാട്ടുപറന്പ് പടിഞ്ഞാറെ പീടിയേക്കൽ അബ്ദുൾ ജലീലിന് അഞ്ചു മാസവും രണ്ടാം പ്രതി കുഴിമണ്ണ കങ്കാടി കാരേങ്ങര മുഹമ്മദ് സഫ്വാന് നാലു മാസവുമാണ് തടവ് ശിക്ഷ.
ഇരുവരും 10,000 രൂപ വീതം പിഴയും അടക്കണം. പിഴയടച്ചില്ലെങ്കിൽ നാല് ആഴ്ചത്തെ അധിക തടവും അനുഭവിക്കണമെന്ന് വിധി. പ്രതികൾ പിഴയടക്കുകയാണെങ്കിൽ തുക പരാതിക്കാർക്ക് നൽകണമെന്നും ജഡജ് ടി.ജി. വർഗീസ് വിധിച്ചു.
2021 ഒക്ടോബർ 31ന് രാവിലെ 10നാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള മരം പ്രതികൾ വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പരാതി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അബ്ദുൾ സത്താർ തലാപ്പിൽ ഹാജരായി.
Tags : Local News Nattuvishesham Malappuram