കൂത്താട്ടുകുളം: ഇലഞ്ഞിയിൽ രണ്ടുപേരെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതിയെ കൂത്താട്ടുകുളം പോലീസ് പിടികൂടി. പാലോട് പരതന്നൂർ അജിനാ മൻസിലിൽ അബ്ദുൾ ഹക്കീം (63) ആണ് അറസ്റ്റിലായത്. ഈ മാസം 26നാണ് പ്രതി അബ്ദുൾ ഹക്കീം ഒപ്പം താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശികളായ നെയ്യാറ്റിൻകര തിരുപ്പനം പെരുമവിളയിൽ ലാലി (53), കൃഷ്ണപിള്ള (64 ) എന്നിവരെ മാരകമായി വെട്ടി പരിക്കേൽപ്പിച്ചത്.
മൂവരും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് മൊഴി. കൂരിലുള്ള സ്വകാര്യവ്യക്തിയുടെ റബർ മരം വെട്ടുന്നതിനായി എത്തിയ ഇവർ ചീരാഞ്ചിറയിൽ വാക്കണ്ടത്തിമലയിലെ വീട്ടിലാണ് രണ്ട് മാസമായി വാടകയ്ക്ക് താമസിച്ചിരുന്നത്.
ഒളിവിലായിരുന്നു പ്രതിയെ ഇന്നലെ വൈകിട്ടാണ് കൂത്താട്ടുകുളം പോലീസ് കസ്റ്റഡിയിലെടുത്തത്. അബ്ദുൽ ഹക്കീമിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ലാലിയും കൃഷ്ണപിള്ളയും അപകടനില തരണം ചെയ്തു.
Tags : nattu vishesham hacked to death