കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോതമംഗലം നിയോജകമണ്ഡത്തിൽ യുഡിഎഫിന് 15000 ത്തോളം വോട്ടിന്റെ മേല്‍ക്കൈ.
പത്തു വര്‍ഷമായി എല്‍ഡിഎഫിന്റെ എംഎല്‍എയുള്ള നിയോജകമണ്ഡലത്തിലാണ് ഇത്രവലിയ തിരിച്ചടിയെന്നതാണ് ശ്രദ്ധേയം. മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പു പ്രചാരകൻ എംഎല്‍എ ആയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലൂന്നിയാണ് പ്രചാരണം നയിച്ചത്. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി എസ്. സതീഷും ജില്ലാ സെക്രട്ടറിയേറ്റംഗം ആര്. അനില്‍കുമാറും ഈ മണ്ഡലത്തിലെ പ്രധാന നേതാക്കളുമാണ്.
പല പഞ്ചായത്തുകളിലും ശക്തമായ പ്രതിപക്ഷമാകാന്‍പോലും എല്‍ഡിഎഫിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ടേമിൽ ഭരിച്ച പല്ലാരിമംഗലത്ത് ഒരാൾ മാത്രമാണ് സിപിഎമ്മിന് പ്രതിപക്ഷത്തിരിക്കാനുള്ളത്. കോട്ടപ്പടിയിലും കീരമ്പാറയിലും രണ്ടുപേര്‍ മാത്രമാണ് എല്‍ഡിഎഫിനുള്ളത്. ബ്ലോക്ക് പഞ്ചായത്തില്‍ മൂന്ന് പേരാണ് എല്‍ഡിഎഫിന്റെ സമ്പാദ്യം. 33 വാര്‍ഡുകളുള്ള മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന്റെ കൈകളിലുള്ളത് എട്ടെണ്ണം മാത്രം.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ ആന്റണി ജോണിലൂടെ ഹാട്രിക് തികച്ച് ചരിത്രനേട്ടം കൈവരിക്കാനുള്ള തയാറെടുപ്പിനാണ് അപ്രതീഷിത തിരിച്ചടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണത്തിന്റെ പിന്‍ബലമില്ലാതെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടേണ്ട അവസ്ഥയിലാണ് നിലവിൽ എല്‍ഡിഎഫ് എത്തിപ്പെട്ടിരിക്കുന്ന