നിലമ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പ് യുഡിഎഫ് തകരുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. നിലന്പൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വാഹനത്തിന്റെ മുൻ നിരയിൽനിന്ന് പ്രചാരണം നയിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ കോടതിയിൽ കീഴടങ്ങാൻ ഓടികൊണ്ടിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്നത് കോർപറേറ്റുകൾ അധികാരത്തിലേറ്റിയ ബിജെപി സർക്കാരാണ്.
15 കോർപറേറ്റുകൾ ദേശസാൽകൃത ബാങ്കുകളിൽ നിന്നെടുത്ത 36000 കോടി രൂപ തിരിച്ചടയ്ക്കാതെ രാജ്യം വിട്ടിട്ട് മാസങ്ങളായെന്നും വിജയരാഘവൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടും. എൽഡിഎഫ് സർക്കാരിന്റെ മൂന്നാം തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ നിലന്പൂർ മണ്ഡലം സെക്രട്ടറി എം. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് റസാഖ്, നിലന്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, പരുന്തൻ നൗഷാദ്, സ്കറിയ ക്നാംതോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. എൽഡിഎഫ് സ്ഥാനാർഥികൾ അണിനിരന്ന തെരഞ്ഞെടുപ്പ് റാലിയും നിലന്പൂരിൽ നടന്നു.
Tags : Local News Nattuvishesham Malappuram