x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.ഡി. സതീശൻ കോണ്‍ഗ്രസ് - ബിജെപി - ജമാഅത്തെ ഇസ്‌ലാമി കോ ഓർഡിനേറ്റർ: എം.വി. ഗോവിന്ദൻ


Published: February 11, 2026 01:31 AM IST | Updated: February 11, 2026 01:31 AM IST

എൽഡിഎഫിന്‍റെ വടക്കൻ മേഖലാ വികസന മുന്നേറ്റ യാത്രയ്ക്ക് നിലന്പൂർ ചന്തക്കുന്നിൽ നൽകിയ സ്വീകരണ യോഗത്തിൽ ജാഥാക്യാപ്റ്റനായ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗേ

നിലമ്പൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോണ്‍ഗ്രസ് - ബിജെപി- ജമാഅത്തെ ഇസ്‌ലാമി കോ ഓർഡിനേറ്ററായാണ് പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ യാത്രയ്ക്ക് നിലന്പൂർ ചന്തക്കുന്നിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആകെയുള്ള ഇടതുപക്ഷ ബദൽ സർക്കാരിനെ അട്ടിമറിക്കാനാണ് ആസൂത്രിത ശ്രമം. ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും ഇതിനായി വലിയ തോതിൽ കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിക്ക് വർഗീയത ഇല്ലെന്നാണ് വി.ഡി. സതീശൻ പറയുന്നത്.

എന്നാൽ സമസ്തയും സുന്നി വിഭാഗവും ജമാഅത്തെ ഇസ്‌ലാമിയുടെ കാര്യത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞതിനോട് യോജിക്കുന്നില്ല. ഇക്കാര്യത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിയും മുസ്‌ലീം ലീഗും ആരുടെ അഭിപ്രായത്തിന് ഒപ്പമാണെന്ന് വ്യക്തമാക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായപ്പോൾ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ നേതാവാണ് വി.ഡി. സതീശനെന്നും ഗോവിന്ദൻ പരിഹസിച്ചു.

പി.എം. ബഷീർ അധ്യക്ഷത വഹിച്ചു. നിലന്പൂർ ആയിഷ ജാഥാ നായകനെ ഷാൾ അണിയിച്ചു. മലയത്ത് ചന്ദ്രൻ, മാത്യു കുന്നംപള്ളി, കാസിം ഇരിക്കൂർ, കെ.എസ്. സലീഖ, കെ. സന്തോഷ് കുമാർ എംപി, പി.കെ. സൈനബ എം.എ. വിറ്റാജ്, പി.എം. ജോണി. കെ.പി. പീറ്റർ. ആലീസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ കൊണ്ടോട്ടിയിലായിരുന്നു ജാഥയുടെ ആദ്യപര്യടനം. തുടർന്ന് ഏറനാട് മണ്ഡലത്തിലെ അരീക്കോട് ജാഥയ്ക്ക് വരവേൽപ് നൽകി. പിന്നീട് ചന്തക്കുന്നിലെ പര്യടനത്തിന് ശേഷം വണ്ടൂരിൽ സമാപിച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Up