x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓട്ടുപാറയിലും പരുത്തിപ്രയിലും വാഹനാപകടം; രണ്ടുപേർക്കു പരിക്ക് ഓട്ടുപാറയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരാൾക്കു പരിക്ക്


Published: November 30, 2025 07:37 AM IST | Updated: November 30, 2025 07:37 AM IST


വടക്കാഞ്ചേരി: കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾക്കു പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ ഓട്ടുപാറ ഡിവൈൻ ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. പരിക്കേറ്റ ചേലക്കര സ്വദേശി രാജേഷിനെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഡിവൈൻ ആശുപത്രിഭാഗത്തുനിന്നും വന്നിരുന്നകാർ നിയന്ത്രണംവിട്ട് തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന രാജേഷിനാണു പരിക്കേറ്റത്. അപകടത്തെത്തുടർന്ന് സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.


വടക്കാഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ട കാറും ലോറിയും റോഡിൽ നിന്നും തള്ളിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും ലോറിയുടെ മുൻഭാഗം ഭാഗികമായും തകർന്നു.


നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇടിച്ചുകയറി മറിഞ്ഞു


വടക്കാഞ്ചേരി: പരുത്തിപ്രയിൽ നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇടിച്ചുകയറി മറിഞ്ഞു. അപകടത്തിൽ കാർ ഓടിച്ചിരുന്ന നെടുമ്പുര സ്വദേശി ക്കു പരിക്കേറ്റു. വ്യാപാര സ്ഥാപനത്തിന്‍റെ ഇരുമ്പുകോണിയും ഇടിച്ചു തകർത്തു. തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ പരുത്തിപ്രയിലാണ് അപകടം. ചെറുതുരുത്തി നെടുമ്പുര സ്വദേശി സഞ്ചരിച്ചിരുന്ന കാറാണ് ഇന്നലെ പുലർച്ചെ രണ്ടരയോടെ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ സ്വകാര്യ പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചശേഷമാണു തലകീഴായി മറിഞ്ഞത്.

Tags : local nattuvishesham Vehicle accident

Recent News

Up