x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കായംകുളം നഗരസഭ ഇക്കുറി ആർക്കൊപ്പം!


Published: October 31, 2025 05:46 AM IST | Updated: October 31, 2025 05:46 AM IST

ഒറ്റനോട്ടത്തില്‍..


കായംകുളം നഗരസഭ സ്ഥാപിതമായി ശതാബ്‌ദിവർഷം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞതവണ 44 വർഡുകൾ ഉണ്ടായിരുന്ന നഗരസഭയിൽ ഒരു വാർഡ് കൂടി വർധിച്ച് 45 ആയി. 100 വർഷം മുമ്പ് പത്തംഗങ്ങളുമായി രൂപീകൃതമായ കായംകുളം ടൗൺ കമ്മിറ്റിയാണ് പിന്നീട് നഗരസഭയായി മാറിയത്. ഒരു ലക്ഷത്തിലധികം ജനസഖ്യയുമായി സംസ്ഥാനത്തെ ശ്രദ്ധേയമായ നഗരസഭകൂടിയാണ് കായംകുളം. 15 വർഷമായി യുഡിഎഫ് ഭരിച്ച നഗരസഭാ ഭരണം കഴിഞ്ഞ രണ്ടു തവണയായി എൽഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പിടിച്ചെടുക്കുകയായിരുന്നു.

നേട്ടങ്ങൾ...

•പട്ടണത്തെ മാലിന്യമുക്ത നഗരമാക്കിമാറ്റി.
•മൂന്നരക്കോടി രൂപ മുടക്കി ഒഡബ്ല്യുസി പ്ലാന്‍റ് നിർമാണം പൂർത്തിയാക്കി.
•ശുചിമുറി മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കി.
•ആരോഗ്യ മേഖലയിൽ വലിയ ഇടപെടൽ നടത്തി.
•താലൂക്ക് ആശുപത്രിയെ തുടർച്ചയായി കായ്കൽപ് അവാർഡിനർഹമാക്കി ജില്ലയിലെ ഒന്നാമത്തെ ആശുപത്രിയാക്കി.
•നഗരസഭയിൽ പകൽവീട് പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു.
•ഐടിഐക്ക് സ്ഥലം എടുക്കുന്നതിനുള്ള നടപടി പൂർത്തിയാക്കി.
•ക്രിമിറ്റോറിയം നിർമിക്കാൻ 2.08 കോടി രൂപ കെയുആർഡിഎഫ്‌സിൽനിന്നു വായ്പ ലഭ്യമാക്കി.
•അതിദരിദ്രരില്ലാത്ത പട്ടണമാക്കി കായംകുളത്തെ മാറ്റാൻ കഴിഞ്ഞു.
• 25 വർഷം മുമ്പ് വീടുവയ്ക്കാൻ വായ്പ എടുക്കുകയും തിരിച്ചടയ്ക്കാൻ കഴിയാതെ വരികയും ചെയ്ത 158 പേരുടെ വായ്പ തുക നഗരസഭ അടച്ച് എല്ലാവരുടെയും പ്രമാണം തിരികെ കൊടുത്തു.

 

കോട്ടങ്ങൾ...


• ടെർമിനൽ ബസ് സ്റ്റാൻഡിന് 25 ലക്ഷം രൂപ റെയിൽവേക്ക് ബോണ്ടായി വച്ചു. ഒരു കൊടിയോളം രൂപ ചെലവഴിച്ചു വഴിയും യാർഡും നിർമിച്ചു. ഇന്ന് ഇത് ഉപയോഗ്യശൂന്യമാണ്.
• സസ്യമാർക്കറ്റ് കെട്ടിടം പൂർത്തീകരിച്ചിട്ട് ഏഴു വർഷമായി. അശാസ്ത്രീയ നിർമാണം കാരണം ഏറ്റെടുക്കാൻ ആരും തയാറാകുന്നില്ല.
• സ്വകാര്യബസ് സ്റ്റാൻഡിനുവേണ്ടി സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല. നാലു സെന്‍റ് ഭൂമിയിൽ പ്രവർത്തിക്കുന്ന നിലവിലെ സ്വകാര്യ ബസ് സ്റ്റാൻഡിലെ ഉപയോഗശൂന്യമായ ശൗചാലയം പുതുക്കി പണിയാൻ നടപടികൾ ഇല്ല.
• ആധുനിക കൗൺസിൽ ഹാളും ലിഫ്റ്റും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
• ഐടിഐ, സ്റ്റേഡിയം, ആധുനിക അറവുശാല എന്നിവയുടെ കാര്യത്തിൽ തീരുമാനമായില്ല.
• റോഡുകൾ പലതും ഗതാഗതയോഗ്യമല്ല. ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടില്ല.
• നഗരസഭ കവാടത്തിൽ ഉപയോഗിച്ചുവരുന്ന ഗേറ്റിനു സമീപം വൻ തുക ചെലവഴിച്ചു മറ്റൊരു ഗേറ്റ് പണിത് പണം ദുർവിനയോഗം ചെയ്തു.
• നഗരസഭയുടെ ഏറ്റവും വലിയ വരുമാനമാർഗമായ തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്‍റെ നവീകരണം നടത്താൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
•കഴിഞ്ഞ 10 വർഷം കൊണ്ട് വികസനത്തെ 25 വർഷം പിന്നോട്ട് അടിച്ച എൽഡിഎഫ് ഭരണം പട്ടണത്തിന് ഒരു ശാപമാണ്.

Tags : Council nattuvisheasham local

Recent News

Up