ഉടുന്പന്നൂർ പഞ്ചായത്ത്
കാർഷിക മേഖലയ്ക്കു പുറമേ വനമേഖലയും സെറ്റിൽമെന്റ് പ്രദേശങ്ങളും ഉൾപ്പെടുന്ന പഞ്ചായത്താണ് ഉടുന്പന്നൂർ. വന്യമൃഗശല്യവും പ്രകൃതിക്ഷോഭങ്ങളും പലപ്പോഴും ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എൽഡിഎഫാണ് പഞ്ചായത്ത് ഭരണം കൈയാളുന്നത്. 16 വാർഡുകളുള്ള പഞ്ചായത്തിൽ സിപിഎം - 9, സിപിഐ - 2, കേരള കോണ്‍ഗ്രസ് - എം - 1, കോണ്‍ഗ്രസ് - 2 കേരളകോണ്‍ഗ്രസ് -1 എന്നിങ്ങനെയാണ് കക്ഷി നില. ഇത്തവണ ഒരു വാർഡുകൂടി വർധിച്ചിട്ടുണ്ട്.
നേട്ടങ്ങൾ
• മികച്ച പഞ്ചായത്തുകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്കാരം, മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള പ്രത്യേക പുരസ്കാരം ഉൾപ്പെടെ 8 അവാർഡുകൾ നേടി
• ഉൾപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാൻ
• കെഎസ്ആർടിസിയുമായി സഹകരിച്ച് ഗ്രാമവണ്ടി പദ്ധതി നടപ്പാക്കി.
• കുടുംബാരോഗ്യകേന്ദ്രത്തോടനുബന്ധിച്ച് പുതിയ ലാബോറട്ടറി കെട്ടിടം നിർമിച്ചു.
• സിഎംഡിആർഎഫ് മാതൃകയിൽ ദുരിതാശ്വാസനിധി രൂപീകരിച്ച് അർഹതയുള്ളവർക്ക് 10000 രൂപ വരെ അടിയന്തര ധനസഹായം.
• കാർഷികമേഖലയിൽ കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ച് പച്ചക്കറി കൃഷിയും പുഷ്പകൃഷിയും നടപ്പാക്കി.
• ചെറുതേൻ ബ്രാന്‍ഡ് ചെയ്ത് ഉടുന്പന്നൂർ ഹണി എന്ന പേരിൽ വിപണിയിൽ എത്തിച്ചു.
• മികവ് എന്ന പേരിൽ മനഃശാസ്ത്ര വിദ്യാഭ്യാസ പഠനസഹായ പദ്ധതിയോടൊപ്പം എൽഎസ്എസ് സ്കോളർഷിപ്പിനും കരകൗശല പ്രവർത്തനങ്ങൾക്കും കായികപരിശീലനത്തിനും പ്രത്യേക അധ്യാപകരെ നിയമിച്ച് പരിശീലനം നൽകിവരുന്നു.
• അങ്കണവാടി കുട്ടികൾക്കായി പൂന്പാറ്റ എന്ന പേരിലും ഭിന്നശേഷിക്കാർക്കായി വർണോത്സവം എന്ന പേരിലും പ്രത്യേക പദ്ധതികൾ.
• വയോജനങ്ങൾക്കായി ഉല്ലാസക്കൂട് എന്ന കൂട്ടായ്മ രൂപീകരിച്ച് പ്രത്യേക വികസന രേഖ തയാറാക്കി.
• വനിതകൾക്കായി അവൾക്കൊപ്പം എന്ന പേരിൽ 51 ലക്ഷം രൂപയുടെ പ്രത്യേക പാക്കേജ്.
തൊഴിലുറപ്പ് പദ്ധതിക്കായി പുതിയ ഓഫീസ് മന്ദിരം, ഉപ്പുകുന്നിൽ പുതിയ മൃഗാശുപത്രി എന്നിവ നിർമിച്ചു.
കോട്ടങ്ങൾ
• ഉടുന്പന്നൂരിലെ നൂറോളം കടമുറികൾക്ക് കെട്ടിട നന്പർ നൽകുമെന്ന വാഗ്ദാനം നടപ്പായില്ല.
കെട്ടിട നന്പർ ഇല്ലാത്തതിനാൽ വ്യാപാരികൾക്ക് ലൈസൻസ് എടുക്കാനോ ബാങ്ക് വായ്പ എടുക്കുവാനോ കഴിയുന്നില്ല.
• പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർന്നു കിടക്കുകയാണ്.
• കളിക്കളനിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞില്ല.
• ലൈഫ് മിഷൻ പദ്ധതിയിൽ 100ൽ താഴെ വീടുകൾ ആണ് അനുവദിച്ചത്.
• ബഡ്സ് സ്കൂൾ പ്രവർത്തനം തുടങ്ങാതെ കെട്ടിടം കാടുകയറി കിടക്കുന്നു.
•ഉടുന്പന്നൂർ ടൗണിൽ ആശുപത്രി, ടാക്സി സ്റ്റാൻഡ്, പൊതുശ്മശാനം, മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവ സ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പായില്ല.
• തൊഴിലുറപ്പ് പദ്ധതിയിലും ഹരിത കർമസേന കണ്‍സോർഷ്യത്തിലും തിരിമറി നടത്തി.
• ജനകീയ ഹോട്ടൽ സബ്സിഡി നൽകാത്തതിനാൽ അടച്ചുപൂട്ടി.
Tags : nattuvisheasham local