x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെഗുലേറ്റർ കം ബ്രിഡ്ജ് പ്രദേശത്ത് വ്യാപക മണൽവാരൽ; പരിശോധനയും നടപടിയുമില്ല


Published: February 24, 2026 07:39 AM IST | Updated: February 24, 2026 07:39 AM IST

നിലന്പൂർ: ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന് ഭീഷണിയായി ചാലിയാർ പുഴയിൽ അനധികൃത മണൽ വാരൽ. റവന്യു, പഞ്ചായത്ത്, പോലീസ് അധികൃതരുടെ സജീവ സാന്നിധ്യമുള്ള മേഖലയിലാണ് മണൽ ഊറ്റൽ നിർബാധം തുടരുന്നത്.

മന്പാട് ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന് 25 മീറ്റർ മാത്രം താഴെയാണ് മണലെടുപ്പും കടത്തും വ്യാപകം.

രാത്രിയുടെ മറവിൽ മണൽവാരി ബൈക്കുകളിൽ ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്ന സംഘവുമുണ്ട്. വെള്ളം കുറവായതിനാൽ ഈ ഭാഗത്ത് നിന്ന് മണൽ വേഗത്തിൽ ശേഖരിക്കാനാകും. ഇതൊരു അവസരമാക്കിയെടുത്താണ് നിയമം ലംഘിച്ചുള്ള മണൽവാരൽ. അധികൃതരുടെ മൗനാനുവാദത്തോടെയാണിതെന്നാണ് ആരോപണം. മുന്പ് 2018 ലും 2019 ലും ഉണ്ടായ പ്രളയത്തിൽ റെഗുലേറ്റർ കം ബ്രിഡ്ജിന്‍റെ പരിസരത്ത് വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.

 

Tags : nattu vishesham Widespread sand mining

Recent News

Up