പഴയന്നൂർ: ഒരിടവേളയ്ക്കുശേഷം ചേലക്കരയിൽ വീണ്ടും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ചേലക്കര പഞ്ചായത്തിലെ തോണൂർക്കര 21-ാം വാർഡിൽ നെടുമാറ്റത്തിൽ വീട്ടിൽ സുരേഷിന്റെ പറമ്പിലാണ് ഇന്നലെ പുലർച്ചയോടെ കാട്ടാനക്കൂട്ടം ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തിയത്.
പറമ്പിലുണ്ടായിരുന്ന ഒട്ടനവധി വാഴകൾ, പച്ചക്കറികൾ, റബർ മരങ്ങൾ എന്നിവ ആനകൾ നശിപ്പിച്ചു. നിലവിലുള്ള സോളാർ വേലികൾ തകർത്താണു കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത്. സാധാരണ സോളാർ വേലികൾ കാട്ടാനക ളെ പ്രതിരോധിക്കാൻ ഫലപ്രദമല്ലാത്തതിനാൽ, തൂക്കുവൈദ്യുത വേലികൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു രണ്ടു വർഷത്തിലേറെ പഴക്കമു ണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. കഴിഞ്ഞ ദിവസം അകമലയിലും കാട്ടാനകൾ ഇറങ്ങി ഏക്കറു കണക്കിന് നെൽകൃഷി നശിപ്പിച്ചിരുന്നു. കാട്ടാന ശല്യം രൂക്ഷമായതോടെ കടുത്ത ആശങ്കയിലാണു മേഖലയിലെ കർഷകർ.