x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാട്ടിലിറങ്ങിയ കാട്ടുപോത്ത് കൗതുകവും ഒപ്പം ആശങ്കയും


Published: February 16, 2026 05:11 AM IST | Updated: February 16, 2026 05:11 AM IST

എടക്കര: നാടുകാണാനിറങ്ങിയ കാട്ടുപോത്ത് നാട്ടുകാർക്ക് കൗതുകമായി. മുണ്ടേരി തന്പുരാട്ടിക്കല്ലിലാണ് ഇന്നലെ വൈകീട്ട് അഞ്ചരയോടെ മുണ്ടേരി വിത്തുകൃഷിത്തോട്ടം മേഖലയിൽനിന്നാണ് കാട്ടുപോത്ത് ജനവാസമേഖലയിലേക്ക് ഇറങ്ങിയത്.

സ്കൂൾ പടിയിലെത്തിയ കാട്ടുപോത്ത് ഇല്ലിക്കൽ നിസാമിന്‍റെ വീടിന് സമീപത്ത് കൂടി അങ്ങാടിക്ക് സമീപമുള്ള ജനവാസകേന്ദ്രങ്ങളിൽ ഒന്നര മണിക്കൂറോളം കറങ്ങി നടക്കുകയായിരുന്നു.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ തോക്കും പടക്കവുമായി സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

അതേസമയം നാട്ടിലിറങ്ങിയ കാട്ടുപോത്തിനെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് തന്പുരാട്ടിക്കല്ലിൽ എത്തിയത്. ഒടുവിൽ നാട്ടുകാരും വനംജീവനക്കാരും ചേർന്ന് കാട്ടുപോത്തിനെ മുറംതൂക്കി കാനക്കുത്ത് വനമേഖലയിലേക്ക് ഓടിച്ചുവിടുകയായിരുന്നു.

Tags : Local News Nattuvishesham Malappuram

Recent News

Up