x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വന്യജീവി ശല്യം: ജീവിതം വഴിമുട്ടി പാത്തിപ്പാറയിലെ കര്‍ഷകര്‍


Published: February 22, 2026 05:50 AM IST | Updated: February 22, 2026 05:50 AM IST

കോട്ടൂര്‍ പഞ്ചായത്ത് പാത്തിപ്പാറയിലെ കര്‍ഷകന്‍ വള്ളോപ്പള്ളി ജോമോന്‍റെ കൃഷിയിടത്തില്‍ കുരങ്ങുകള്‍ നശിപ്പിച്ച നാളികേരം.

ജോണ്‍സണ്‍ പൂകമല

കൂരാച്ചുണ്ട്: മലയോര മേഖലയായ പാത്തിപ്പാറയില്‍ വന്യജീവി ശല്യം രൂക്ഷം. പൊറുതിമുട്ടി കര്‍ഷകര്‍. കോട്ടൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പാത്തിപ്പാറയിലെ ഒട്ടനവധി കര്‍ഷക കുടുംബങ്ങളാണ് കുരങ്ങ്, കാട്ടുപന്നി ശല്യം മൂലം ദുരിതം അനുഭവിക്കുന്നത്.

പ്രധാന വരുമാന മാര്‍ഗമായ നാളികേരം കുരങ്ങുകള്‍ നശിപ്പിക്കുന്നതിനാല്‍ കര്‍ഷകരുടെ ജീവിതമാര്‍ഗം അടഞ്ഞിരിക്കുകയാണ്. ഇളനീര്‍ പാകമാകുമ്പോള്‍ തന്നെ കുരങ്ങുകള്‍ തുരന്ന് നശിപ്പിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. നാളികേരത്തിന്‍റെ വില വര്‍ധിച്ചിട്ടും കര്‍ഷകര്‍ക്ക് അതിന്‍റെ ഗുണം ലഭിക്കുന്നില്ല. കമുകിലെ അടക്കയും കുരങ്ങുകള്‍ നശിപ്പിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. കുരങ്ങുകളെ തുരത്താന്‍ ശ്രമിച്ചാല്‍ അവ അക്രമാസക്തരാകും.

നിവൃത്തിയില്ലാതെ പലരും കൃഷിയില്‍ നിന്നും പിന്തിരിയുന്ന അവസ്ഥയിലാണ്. പാത്തിപ്പാറ, മാവുള്ളകുന്ന് മേഖലയിലെ തോമസ് ചെറുപറമ്പില്‍, ജോസഫ് വള്ളോപ്പള്ളി, വര്‍ക്കി ചെറുപറമ്പില്‍, ബേബി ചേരിയില്‍, കുര്യാക്കോസ് ചെറുപറമ്പില്‍, ബേബി മച്ചാനിക്കല്‍, ജിബി മച്ചാനിക്കല്‍, ഷിബു മംഗളാംകുന്നേല്‍, ജോണ്‍ ചെറുപറമ്പില്‍, ജോസ് മംഗളാംകുന്നേല്‍, ബേബി മംഗളാംകുന്നേല്‍, സജി വള്ളോപ്പള്ളി, ജോസ് കുരുവിള വള്ളോപ്പള്ളി, ജോസ് കൊച്ചുപ്ലാക്കല്‍, സുരേഷ് കാരോച്ചാലില്‍, ജോണി വള്ളോപ്പള്ളി തുടങ്ങി ഒട്ടനവധി കര്‍ഷകരാണ് കുരങ്ങു ശല്യം കാരണം ദുരിതത്തിലായിരിക്കുന്നത്.

കുന്നിന്‍മുകളില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ പലരും വന്യജീവികളില്‍ നിന്നും കാര്‍ഷികവിളകളെ സംരക്ഷിക്കുന്നതിനായി ജീവന്‍ പോലും പണയം വച്ച് അവിടെത്തന്നെ അന്തിയുറങ്ങുന്നുണ്ട്. എന്നിട്ടും തങ്ങളുടെ അധ്വാനം പാഴാകുകയാണെന്നു കര്‍ഷകര്‍ പറയുന്നു. കക്കയം, വയലട വനമേഖലകളില്‍ നിന്നുമാണ് കുരങ്ങുകള്‍ കൃഷിയിടത്തിലെത്തുന്നത്. ഇവയെ തടയാന്‍ ശാശ്വതമായ പരിഹാര നടപടികള്‍ വനംവകുപ്പിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

Tags : Local News Nattuvishesham Kozhikode

Recent News

Up