നെടുമങ്ങാട് : പതിനൊന്നുകാരിയായ മകളുടെ മുന്നിൽവെച്ച് യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ അമ്മയും മകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പഴവിള അപ്പൂപ്പൻപാറ സ്വദേശിനി സിന്ധുവിനെ ഒപ്പം താമസിച്ചുവരികയായിരുന്ന ചന്തക്കുന്ന് നിവാസി സാഗറും മാതാവ് റാഹിലാ ബീവിയും ചേർന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നുവെന്നാണ് കേസ്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തൊട്ടടുത്തദിവസം സിന്ധു മരിച്ചു.പരിസരവാസികളായ ദൃക്സാക്ഷികൾ കൂറുമാറിയ കേസിൽ സിന്ധുവിന്റെ മകളുടെ മൊഴി നിർണായകമായി.
2016 ഡിസംബർ 9ന് രാത്രി പത്തോടെയാണ് സംഭവം നടന്നത്.നെടുമങ്ങാട് എസ്സി/എസ്ടി കോടതി ജഡ്ജി ഷാജഹാനാണ് ഒന്നും രണ്ടും പ്രതികളായ സാഗറിനെയും റാഹിലാ ബീവിയെയും കുറ്റക്കാരായി കണ്ടെത്തിയത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.ആർ.സന്ദീപ് ഹാജരായി. കേസിന്റെ വിധി ഇന്ന് പ്രഖ്യാപിക്കും.