തിരുവനന്തപുരം: വന്യജീവി ആക്രമണലഘൂകരണത്തിനായി 12 മിഷനുകൾ രൂപീകരിച്ചു പ്രവർത്തിച്ചുവരികയാണെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
മിഷനുകളുടെ പ്രവർത്തനഫലമായി വന്യജീവി ആക്രമണങ്ങൾ കാരണമുണ്ടാകുന്ന മരണ നിരക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ചു ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. 2011-12 ൽ 126 മരണമായിരുന്നത് 2025-26 വർഷത്തിൽ നാളിതുവരെ 42 ആയി കുറഞ്ഞു.
വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിലൂടെ വനംവകുപ്പും മറ്റു വകുപ്പുകളുമായുള്ള ഏകോപനവും സഹകരണവും ശക്തിപ്പെട്ടു. ഇതുവഴി വകുപ്പിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും വന്യജീവി ആക്രമണങ്ങൾ കുറയ്ക്കുന്നതിനും സാധിച്ചെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: നാട്ടിൽനിന്നു പിടികൂടുന്ന വന്യമൃഗങ്ങളെ തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് അയച്ചു തുടങ്ങിയെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. ഉൾക്കാട്ടിലേക്ക് അയയ്ക്കുന്ന മൃഗങ്ങൾക്കു തിരിച്ചുവരാൻ സാധിക്കുന്നുണ്ട്.
പിടികൂടുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കാനും ചികിത്സിക്കാനുമുള്ള പ്രത്യേക സംവിധാനം ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Tags : Minister A.K. Saseendran wildlife attacks 12 missions Niayamasabha