x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മനുഷ്യ-വന്യജീവി സംഘര്‍ഷം; ജീവന്‍ നഷ്ടമായത് 318 പേര്‍ക്ക്  

സീമ മോഹന്‍ലാല്‍
Published: February 3, 2026 11:08 PM IST | Updated: February 3, 2026 11:08 PM IST

 

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ മനുഷ്യ- വന്യ ജീവി സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടമായത് 318 പേര്‍ക്ക്. 2016 ജനുവരി മുതല്‍ 2026 ജനുവരി 23 വരെയുള്ള കണക്കുകളാണിത്. 2025 മുതല്‍ 2026 ജനുവരി 23 വരെ 25 പേര്‍ക്കാണ് വന്യ ജീവി ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചത്.

2024-25 കാലഘട്ടത്തില്‍ 33 പേര്‍ക്കും, 2023-24 വര്‍ഷത്തില്‍ 42 പേര്‍ക്കും 2022-23 ല്‍ 41 പേര്‍ക്കും ജീവന്‍ നഷ്ടമായി. 2021-22 ല്‍ 47, 2020-21 ല്‍ 37, 2019- 20 ല്‍ 37, 2019-20 ല്‍ 19, 2018- 19 ല്‍ 24, 2017 - 18 ലും 2016-17 ലും 25 പേര്‍ക്ക് വീതവുമാണ് വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.

ഇക്കാലയളവില്‍ വനത്തിനു പുറത്തുവച്ച് പാമ്പുകടിയേറ്റ് മരിച്ചത് 655 പേരാണ്. 2025-25 ജനുവരി വരെ 17 പേരും 2024-25, 2023-24 ല്‍ 34 പേര്‍ വീതവും വനത്തിനു പുറത്തുവച്ച് പാമ്പുകടിയേറ്റ് മരിച്ചു. 2022-23 ല്‍ 48 പേര്‍, 2021-22 ല്‍ 65 പേര്‍, 2020-21 ല്‍ 52 പേര്‍, 2019- 20 ല്‍ 71 പേര്‍ എന്നിങ്ങനെയാണ് പാമ്പുകടിയേറ്റു മരിച്ചവരുടെ എണ്ണം.

2018-19 ല്‍ 123 പേരും 2017-18 ല്‍ 92 പേരും 2016-17 ല്‍ 119 പേരും ഇക്കാലഘട്ടത്തില്‍ പാമ്പുകടിയേറ്റുമരിച്ചു. പത്തു വര്‍ഷത്തിനിടെ വന്യ ജീവി ആക്രമണത്തില്‍ 10,553 പേര്‍ക്കാണ് പരിക്കേറ്റത്. 2025-2026 ജനുവരി വരെയുള്ള കാലയളവില്‍ 1,116 പേര്‍ക്കാണ് പരിക്കേറ്റത്. 2024-25 ല്‍ 1,705 പേര്‍ക്കും 2023-24 ല്‍ 1,603 പേര്‍ക്കും 2022- 23 ല്‍ 1,275 പേര്‍ക്കും വന്യ ജീവി ആക്രമണത്തില്‍ പരിക്കു പറ്റി.

2021-22 വര്‍ഷത്തില്‍ പരിക്കേറ്റവരുടെ എണ്ണം 758 ആണ്. 2020-21 ല്‍ 988, 2019-20 ല്‍ 699, 2018-19 ല്‍ 765, 2017-18 ല്‍ 846, 2016 - 17 ല്‍ 798 എന്നിങ്ങനെയാണ് വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം.

Tags : human wildlife conflicts Kerala

Recent News

Up