x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജഡ്ജിയുടെ വിമർശനത്തിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷക ടി.ബി. മിനി


Published: January 15, 2026 03:33 AM IST | Updated: January 15, 2026 03:33 AM IST

കൊച്ചി: ജഡ്ജിയുടെ വിമർശനത്തിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷക ടി.ബി. മിനി. കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 2(സി) അനുസരിച്ച് കോടതിലക്ഷ്യ നടപടിക്ക് അനുമതി തേടിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് അപേക്ഷ നൽകിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിയുടെ വിമർശനത്തിനെതിരെയാണ് അതിജീവിതയുടെ അഭിഭാഷകയായ ടി.ബി. മിനി രംഗത്തുവന്നത്. കേസുമായി ബന്ധപ്പെട്ട കോടതിലക്ഷ്യ ഹർജികള്‍ പരിഗണിക്കുന്നതിനിടെ ടി.ബി. മിനിക്കെതിരെ പ്രിൻസിപ്പൽ സെഷഷൻസ് ജഡ്ജി ഹണി എം. വർഗീസ് രൂക്ഷവിമർശനമുന്നയിച്ചിരുന്നു.

കേസിന്‍റെ വിചാരണ സമയത്ത് 10 ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നും ആ സമയം ഉറങ്ങുകയാണു പതിവെന്നുമായിരുന്നു ജഡ്ജിയുടെ വിമർശനം. കോടതിയലക്ഷ്യ ഹർ‌ജികൾ പരിഗണിച്ചപ്പോൾ ടി.ബി. മിനിക്കു പകരം ജൂണിയർ അഭിഭാഷക എത്തിയ സാഹചര്യത്തിലായിരുന്നു വിമർശനം.

എന്നാൽ ഇതോടെ കോടതിയുടെ വിമർശനത്തിനെതിരെ ടി.ബി. മിനി രംഗത്തു വരികയായിരുന്നു. വിചാരണക്കോടതിയുടെ വിമർശനം വ്യക്തിപരമാണെന്നും കോടതി നടപടികൾ താൻ ശ്രദ്ധിക്കാറുണ്ടെന്നും സ്ഥലത്തില്ലാത്തപ്പോൾ മാത്രമാണ് ഹാജരാകാതിരുന്നതെന്നും അവർ വ്യക്തമാക്കി.

Tags : Advocate T.B. Mini High Court judicial action judge's criticism

Recent News

Up