തിരുവനന്തപുരം: പത്മശ്രീ പുരസ്കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ എന്ന ഡോ. പി. പുഷ്പാംഗദൻ (81) അന്തരിച്ചു. വംശീയ സസ്യശാസ്ത്രത്തിൽ (എത്നോബോട്ടണി) വിലപ്പെട്ട സംഭാവനകൾ നൽകിയ പുഷ്പാംഗദൻ രാജ്യത്തെ പ്രശസ്ത ശാസ്ത്രസ്ഥാപനങ്ങളിൽ പ്രമുഖ പദവികൾ വഹിച്ചിട്ടുണ്ട്.
ലോകത്തിൽ ആദ്യമായി ഇക്വിറ്റബിൾ ബെനിഫിറ്റ് ഷെയറിംഗ് മോഡൽ വികസിപ്പിച്ചെടുത്തതിന് ഐക്യരാഷ്ട്രസഭയുടെ ഇക്വേറ്റർ ഇനിഷ്യേറ്റീവ് അവാർഡ് ലഭിച്ചിട്ടുണ്ട്. ലക്നൗവിലെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NBRI) ഡയറക്ടറായിരുന്നു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്റ്ററുടെ പ്രത്യേക ചുമതലയും വഹിച്ചിട്ടുണ്ട്.
വിവിധ ദേശീയ-അന്തർദേശീയ ജേർണലുകളിലായി 317 ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം വികസിപ്പിച്ചെടുത്ത, പേറ്റന്റ് ലഭിച്ച 15 ഉത്പന്നങ്ങൾ ഇതിനോടകം വാണിജ്യടിസ്ഥാനത്തിൽ വിപണിയിലെത്തിയിട്ടുണ്ട്.
ശാസ്ത്രത്തിനും സമൂഹത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.
Tags : Pushpangada passes away