x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയമസഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫ്  സീറ്റുചർച്ചകളിലേക്ക്  


Published: February 20, 2026 06:48 AM IST | Updated: February 20, 2026 07:10 AM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ സീറ്റുചർച്ചകളിലേക്ക് കടന്ന് എൽഡിഎഫ്. തിങ്കളാഴ്ച ഇടതുമുന്നണി യോഗംചേരും. ഇതിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാൻ ശനിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നടക്കും. 

നിലവിലെ സീറ്റുകൾ അതത് കക്ഷികൾക്കുതന്നെ നൽകാമെന്ന പൊതുധാരണയാണ് സിപിഎമ്മിന്. സിപിഎമ്മിലെ സ്ഥാനാർഥിനിർണയം കുറച്ചുകൂടി കഴിഞ്ഞിട്ടേയുണ്ടാകൂവെന്നാണ് നേതാക്കൾ നൽകുന്ന സൂചന. 

വികസനമുന്നേറ്റജാഥയുടെ വിലയിരുത്തൽ, പ്രകടനപത്രിക തയാറാക്കൽ, സീറ്റുധാരണ എന്നിവയാണ് പ്രധാനമായും ഇടതുമുന്നണിയോഗം പരിഗണിക്കുക. പ്രകടനപത്രിക തയാറാക്കാൻ എല്ലാ കക്ഷിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കും. 

സിപിഎം നടത്തുന്ന പഠന കോൺഗ്രസിലെ നിർദേശങ്ങളും പരിഗണിച്ചാകും പ്രകടനപത്രിക അന്തിമമാക്കുക. എന്നാൽ സീറ്റുചർച്ച മുന്നണിയോഗത്തിൽ ഉണ്ടാകില്ല.

Tags : Assembly Election Seat Sharing Ldf Cpm Cpi

Recent News

Up